പാക് ക്രിക്കറ്റിൽ വീണ്ടും മരുന്ന് വിവാദം ; മുഹമ്മദ് നവാസ് കുടുങ്ങുമോ? കരിയർ പ്രതിസന്ധിയിൽ.

For full experience, Download our mobile application:
Get it on Google Play

സ്റ്റാർ ഓൾറൗണ്ടർ മുഹമ്മദ് നവാസിനെതിരെ ഉത്തേജക മരുന്ന് ആരോപണം. 2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടി20 ലോകകപ്പിനിടെ ഐസിസി ശേഖരിച്ച സാംപിളിൽ നിരോധിത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതാണ് താരത്തിന് വിനയായത്. സംഭവത്തിൽ ഐസിസി നൽകിയ നിർദ്ദേശപ്രകാരം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ലോകകപ്പിലെ മുഴുവൻ മത്സരങ്ങളിലും പാകിസ്ഥാനായി കളത്തിലിറങ്ങിയ നവാസിന് ഈ കണ്ടെത്തൽ കരിയറിൽ വലിയ തിരിച്ചടിയാകും. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ടി20 ബ്ലാസ്റ്റിൽ സറേയ്ക്കായി കളിക്കാൻ കരാറൊപ്പിട്ടിരുന്നെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെ ക്ലബ്ബ് കരാർ റദ്ദാക്കി. നേരത്തെ താരത്തിന് പിസിബി എൻഒസി നൽകിയിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഇംഗ്ലണ്ടിലേക്കുള്ള യാത്ര മുടങ്ങി. എന്നാൽ സറേ അധികൃതർ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും പാകിസ്ഥാൻ സൂപ്പർ ലീഗിൽ നവാസ് കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റാവൽപിണ്ടിക്കെതിരെ നടന്ന മത്സരത്തിലും താരം പങ്കെടുത്തു. എങ്കിലും, അന്വേഷണത്തിൽ കുറ്റം തെളിയിക്കപ്പെട്ടാൽ ഐസിസിയുടെ കർശനമായ അച്ചടക്ക നടപടികളും ദീർഘകാല വിലക്കും നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് ആരാധകർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....