കിടപ്പ് രോഗിയായ വയോധികയെ കടിച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ കടിച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തല്‍. കഴുത്തിലേറ്റ ആഴത്തിലുള്ള കടിയാണ് മരണത്തിലേക്ക് നയിച്ചത്. കഴുത്തിനും മുഖത്തും മൂക്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കയ്യിലും കടിയേറ്റു. ഇന്നലെ വൈകിട്ടാണ് കിടപ്പു രോഗിയായ കാർത്യായനി എന്ന 84കാരിയെ നായ കടിച്ചു കൊന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

ഇന്നലെ വൈകിട്ട് ആറ് ആറ് മണിയോടെയാണ് വയോധികയെയും വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനെയും വീട്ടിൽ കയറി നായ ആക്രമിച്ചത്. നായയുടെ ആക്രമത്തിൽ മറ്റു മൂന്ന് പേർക്കും രണ്ട് നായകൾക്കും പരിക്കേറ്റിരുന്നു. ഭക്ഷണവുമായി കാർത്യായനിയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. നാട്ടുകാരുടെ സഹായത്തില്‍ അമ്മയും സഹോദരനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ മരിച്ചിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ മേഖലയിലാകെ വ്യാപക നടത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് റബർ തോട്ടത്തിൽ വച്ച് ആക്രമിക്കാൻ എത്തിയ നായയെ നാട്ടുകാർ തല്ലിക്കൊല്ലുന്നത്. പിന്നീട് രാവിലെ മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...