തിരുവനന്തപുരം : സംസ്ഥാനത്തെ 51 പൊതുമേഖലാ സ്ഥാപനങ്ങളിൽ 38എണ്ണവും നഷ്ടത്തിലെന്ന് സാമ്പത്തിക സ്ഥിതിവിവര റിപ്പോർട്ട്. 13എണ്ണം മാത്രമാണ് ലാഭത്തിലുളളത്.ഇവയുടെ പ്രകടനം തന്നെ മെച്ചപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. 2021-22ൽ 9979.20 കോടിയുടെ വിറ്റുവരവും 423.46 കോടി ലാഭവും നേടിയിരുന്നവയാണ് ഈ 13സ്ഥാപനങ്ങൾ. എന്നാൽ നടപ്പ് വർഷം സെപ്തംബർ വരെ വെറും 666കോടിയുടെ വിറ്റുവരവും 41കോടിയുടെ ലാഭവുമാണ് നേടാനായത്.
അതേ സമയം നഷ്ടത്തിലുള്ളവയുടെ നഷ്ടം പെരുകുന്നു. 38 സ്ഥാപനങ്ങൾ 2021ൽ 1567കോടിയുടെ വിറ്റുവരവ് നേടുകയും 452 കോടി നഷ്ടത്തിലാകുകയും ചെയ്തിരുന്നെങ്കിൽ നടപ്പ് വർഷം 1116കോടിയുടെ വിറ്റുവരവും 492 കോടിയുടെ നഷ്ടവുമാണ്. സർക്കാരിന് സാമ്പത്തിക പിന്തുണ നൽകാനുള്ള പ്രയാസവും വായ്പാ ഗ്യാരന്റി നൽകുന്നതിലെ തടസ്സങ്ങളുമാണ് കാരണം.





























