ബി.ജെ.പിയും ഇടതുപക്ഷവും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പിയും ഇടതുപക്ഷവും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുകൂട്ടരും വര്‍ഗീയ കാര്‍ഡ് ഇറക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പിയും ഇടതുപക്ഷവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അന്തഃസംഘര്‍ഷം ഉണ്ടാക്കാനും ശ്രമിക്കുന്നു. വർഗീയതല്ലാതെ അവർക്ക് മറ്റൊന്നും പറയാനില്ല. തീവ്ര വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കവിഞ്ഞ് ബി.ജെ.പിയുടെ പ്രസ്താവനകള്‍ക്ക് അര്‍ത്ഥമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തികഞ്ഞ മതേതര അടിത്തറയില്‍ നിന്നുകൊണ്ടാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ മതവിഭാഗങ്ങളുടെയും വികാരങ്ങള്‍ പൂര്‍ണമായും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആരുടെയും മനസില്‍ എന്തെങ്കിലും ആശങ്കയോ ഉത്കണ്ഠയോ ഉണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കും. ലീഗിനെ ശത്രുപക്ഷത്ത് കാണേണ്ട കാര്യം ഇല്ല. ലീഗ് വർഷങ്ങളായി ഐക്യജനാധിപത്യ മുന്നണിയുടെയും കോൺഗ്രസിന്‍റെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. 1967 ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ മന്ത്രി സഭയില്‍ അവര്‍ അംഗങ്ങളായിരുന്നു. സി.എച്ച് മുഹമ്മദ് കോയയും ഔക്കാദര്‍ കുട്ടി നഹയും മന്ത്രിസഭാംഗങ്ങളുമായിരുന്നു. സി.പി.എമ്മിന് ഇപ്പോള്‍ ലീഗിനോടുള്ള അസ്പൃശ്യതയുടെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.സി.ജോര്‍ജ്ജിന്‍റെ വർഗീയ പരാമർശങ്ങൾക്ക് മറുപടി പറയാന്‍ സമയമില്ലെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിന്‍റെ പ്രാഥമിക ഘട്ടം പൂർത്തിയായിക്കഴിഞ്ഞുവെന്നും കൂട്ടി ച്ചേർത്തു. അന്തിമ ലിസ്റ്റ് ഉടനെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...