കടുങ്ങല്ലൂരിലെ മുണ്ടകപ്പാടവും ഇനി കതിരണിയും

For full experience, Download our mobile application:
Get it on Google Play

കടുങ്ങല്ലൂർ : എടയാറ്റുചാലിനു പിന്നാലെ കടുങ്ങല്ലൂർ പഞ്ചായത്തിലെ മുണ്ടകപ്പാടവും കതിരണിയാനൊരുങ്ങുന്നു. തരിശുകിടന്ന പാടശേഖരത്തിൽ നിലമൊരുക്കൽ തുടങ്ങും. വലിയൊരു കാർഷികമേഖലയായിരുന്ന കടുങ്ങല്ലൂരിലെ ഭൂരിഭാഗം കൃഷിയിടങ്ങളും ഇപ്പോൾ തരിശുകിടക്കുകയാണ്. കൃഷിയ്ക്കനുയോജ്യമായ ഈ പാടശേഖരങ്ങളിലെല്ലാം കൃഷിയിറക്കണമെന്ന കർഷകരുടെ ആവശ്യമാണ് ഇപ്പോൾ നിറവേറാൻ പോകുന്നത്.

300 ഏക്കർ വിസ്തൃതിയുള്ള എടയാറ്റുചാലിൽ നിലമൊരുക്കൽ തുടങ്ങി. മഴ കൂട്ടിപ്പിടിച്ചതോടെ പാടശേഖരമെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ പമ്പുചെയ്ത് കളയുന്നതിനുള്ള നടപടി തുടരുകയാണ്. കുട്ടനാട്ടിൽ നിന്നുള്ള കർഷകരുടെ സഹകരണത്തോടെയാണ് ഇവിടെയെല്ലാം കൃഷിയിറക്കുന്നത്. അതിനുപുറമെയാണ് പടിഞ്ഞാറേ കടുങ്ങല്ലൂരിലെ മുണ്ടകൻപാടത്തും കുട്ടനാട്ടുകാരുടെ സഹകരണത്തോടെ കൃഷിചെയ്യാനൊരുങ്ങുന്നത്.

150 ഏക്കറിലധികം വിസ്തീർണമുണ്ട് മുണ്ടകൻപാടത്തിന്. ഇതിൽ 10 ഏക്കറോളം സ്ഥലത്ത്‌ പ്രദേശവാസികളായ കർഷകർ പതിവായി കൃഷിചെയ്യുന്നുണ്ട്. ബാക്കി കൃഷിക്കനുയോജ്യമായ 75 ഏക്കറിലാണ് ഇപ്പോൾ കൃഷിചെയ്യാൻ തയ്യാറെടുത്തിരിക്കുന്നത്. പ്രദേശത്തെ കർഷകരെയും ഭൂവുടമകളെയും ഉൾപ്പെടുത്തി പാടശേഖര സമിതി രൂപവത്കരിച്ച് അവരുടെ നേതൃത്വത്തിലാണ് കൃഷിചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...