തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മുണ്ടത്തിക്കോട്‌ വെടിക്കോപ്പ്‌ നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച മൂന്നു പേരെ തിരിച്ചറിഞ്ഞു. വടക്കാഞ്ചേരി കുമരനെല്ലൂർ മാടിപ്പുറത്ത് വീട്ടിൽ വാസുദേവൻ (54), വടക്കാഞ്ചേരി കുണ്ടന്നൂർ മുതുക്കാട്ടിൽ വിജയന്റെ മകൻ സുബിൻ (45), പഴയന്നൂർ വെന്നൂർ പറക്കുണ്ടിൽ സുദർശനൻ (54) എന്നിവരെയാണ്‌ തിരിച്ചറിഞ്ഞത്‌. സുദർശനൻ 30 വര്‍ഷമായി വെടിക്കെട്ട് തൊഴിലിലേര്‍പ്പെട്ട് വരികയായിരുന്നു. ഉദര രോഗത്തെത്തുടര്‍ന്ന് ഇടയ്ക്ക് തൊഴിലില്‍നിന്നും അഞ്ച് വര്‍ഷത്തോളം വിട്ടുനിന്നിരുന്നു. അക്കാലങ്ങളില്‍ വെടിക്കെട്ട് നടത്തിപ്പ് വളരെയേറെ കുറഞ്ഞ കാലഘട്ടം കൂടിയായിരുന്നു. ഇത്തവണത്തെ ഉത്സ സീസണുകളില്‍ വെടിക്കെട്ട് അനുവദിക്കപ്പെട്ടപ്പോള്‍ തൊഴിലാളി ക്ഷാമത്തെത്തുടര്‍ന്ന് വീണ്ടും രംഗത്തിറങ്ങുകയായിരുന്നു.

വിഷു ആഘോഷത്തിനായി വീട്ടിലെത്തിയശേഷം രണ്ട് ദിവസം മുമ്പ് തൊഴിലിടത്തേക്ക് മടങ്ങി. നെന്മാറ വല്ലങ്ങി, കാവശേരി, തൃശൂര്‍ പൂരം തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ വെടിക്കെട്ടുകളുടെ ഭാഗമായി. വെന്നൂര്‍ രാധാകൃഷ്ണന്റെ കീഴിലായിരുന്നു കൂടുതല്‍ കാലവും ജോലിയെടുത്തിരുന്നത്. 2006ല്‍ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ പാടൂക്കാട്ടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിലാണ് വെന്നൂര്‍ രാധാകൃഷ്ണന്‍ മരണമടയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...