മൂന്നിലവ് സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് അഴിമതി ; കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : മൂന്നിലവ് സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്കിലെ തിരിമറി സംബന്ധിച്ച വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞ് അബിൻ കെ സെബാസ്റ്റ്യന്റെ നേത്രുത്വത്തിലുള്ള നിലവിലെ ഭരണസമിതി കേരളാ ഹൈക്കോടതിയില്‍ നല്‍കിയ WPC 46/2024 നമ്പര്‍ റിട്ട് ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു. ഭരണസമിതിയുടെ പരാതിയിന്മേൽ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവായി. ആന്റോ ആന്റണി എം.പിയുടെ സഹോദരന്‍ പരേതനായ ജെയിംസ് ആന്റണി പ്രസിഡണ്ട് ആയിരുന്ന 2004 മുതലുള്ള മൂന്ന് ഭരണസമിതിയുടെ കാലയളവിലാണ് കോടികളുടെ അഴിമതികൾ നടന്നത്. വ്യാജരേഖകൾ ചമച്ചും വസ്തുവിന്റെ വിലകൾ അമിതമായി പെരുപ്പിച്ചു കാണിച്ചും നിരവധി വായ്പകള്‍ നല്‍കി.

ഈടില്ലാതെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും ഭരണ സമിതി അംഗങ്ങളുടെ ബന്ധുക്കളുടെ പേരിലും 93 വായ്പകളിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയത് സംബന്ധിച്ചാണ് വിജിലൻസ് കേസ്. എന്നാല്‍ വിജിലൻസ് അന്വേഷണത്തില്‍ മുൻ സെക്രട്ടറി സജീവ് എസ് നെയും 2004 മുതൽ 2013 വരെയുള്ള കാലയളവിലെ ഭരണസമിതി അംഗങ്ങളെയും 93 വായ്പക്കാരെയും ഒഴിവാക്കിക്കൊണ്ടാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. ഇതിനെതിരെയാണ് ഇപ്പോഴത്തെ ഭരണസമിതി കോടതിയെ സമീപിച്ചത്. ഹര്‍ജി കക്ഷികളുടെയും വിജിലന്‍സിന്റെയും വാദങ്ങൾ കേട്ട കോടതി ബാങ്കിന്റെ പരാതികളിന്മേല്‍ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...