അമേരിക്ക: രണ്ടാം ലോകമഹായുദ്ധകാലത്ത് വിമാനാപകടത്തിൽപ്പെട്ട മാതൃസഹോദരൻ അംബ്രോസ് ഫിനെഗനെ ന്യൂ ഗിനിയിലെ നരഭോജികൾ ആഹാരമാക്കിയെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി. പക്ഷെ ലെഫ്റ്റനന്റ് കേണലായിരുന്ന ഫിനെഗൻ മരിച്ചത് 1944 മേയ് 14-ന് വിമാനം ശാന്തസമുദ്രത്തിൽ തകർന്നുവീണാണെന്നാണ് സൈന്യത്തിന്റെ രേഖകൾ. പെൻസിൽവേനിയയിലെ സ്ക്രാന്റണിൽ ഫിനെഗന്റെ പേരുള്ള യുദ്ധസ്മാരകം സന്ദർശിച്ചവേളയിലാണ് അമ്മാവനെക്കുറിച്ച് ബൈഡൻ ഇങ്ങനൊരു കഥ ചമച്ചത്. ഫിനെഗന്റെ വിമാനം ന്യൂഗിനിയിൽ വെടിവെച്ചിട്ടു. വിമാനത്തിന്റെ ഭാഗങ്ങൾ ലഭിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം ഒരിക്കലും കണ്ടെടുക്കാനായില്ല. നരഭോജികളുടെ വിഹാരകേന്ദ്രമായിരുന്നു അവിടം എന്നും ബൈഡൻ പറഞ്ഞു. ന്യൂഗിനി തീരത്തിനുസമീപം ശാന്തസമുദ്രത്തിലാണ് വിമാനം തകർന്നുവീണതെന്നാണ് പെന്റഗണിന്റെ രേഖകളിലുള്ളത്. തകരാനുള്ള കാരണം വ്യക്തമല്ലെന്നും അപകടസമയത്ത് വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായിരുന്നെന്നും രേഖയിൽ നൽകിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.