Thursday, April 25, 2024 5:13 am

മൈലപ്രാ സഹകരണ ബാങ്കിലെ ജീവനക്കാര്‍ അടിച്ചുമാറ്റിയ കോടികളെക്കുറിച്ച് സഹകരണ വകുപ്പിലെ സാറുമ്മാര്‍ക്കും മൌനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ സര്‍വീസ് സഹകരണ ബാങ്ക് പൂട്ടിക്കാന്‍ ശ്രമിച്ചവര്‍ ജീവനക്കാര്‍ അടിച്ചുമാറ്റിയ കോടികളെക്കുറിച്ച് മൌനം പാലിക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കുവാന്‍ സഹകരണ വകുപ്പിലെ മേലാളന്മാരും തയ്യാറാകുന്നില്ല. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാങ്കിലും ബാങ്കിന്റെ ഉടമസ്ഥതയിലുള്ള അമൃത ഫാക്ടറിയിലും കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. ഇതില്‍ പ്രതിസ്ഥാനത്ത് ബാങ്ക് ഭരണസമിതി മാത്രമായിരുന്നു. പ്രസിഡന്‍റ് ജെറി ഈശോ ഉമ്മനെയും ഭരണസമിതിയെയും പിരിച്ചുവിടാന്‍ മുറവിളി കൂട്ടിയവര്‍ ജീവനക്കാരുടെ അഴിമതിക്കു നേരെ ശബ്ദിച്ചില്ല. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും ഇവര്‍ക്ക് തണലായി നില്‍ക്കുകയാണ്.

ബാങ്കിലെ ജീവനക്കാര്‍ വര്‍ഷങ്ങളായി കൈപ്പറ്റിക്കൊണ്ടിരുന്നത് അര്‍ഹതയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ്. ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും സഹകരണ വകുപ്പിലെ ചിലരുമായുള്ള ഒത്തുകളിയിലാണ് ഇക്കാര്യങ്ങളൊക്കെ മൂടി വെച്ചത്. വര്‍ഷങ്ങളോളം മൈലപ്രാ സര്‍വീസ് സഹകരണ ബാങ്കില്‍ കണ്‍കറന്റ് ഓഡിറ്റര്‍ ആയിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയി ചുമതലയേറ്റപ്പോഴാണ് ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും ഭരണ സമിതിയെയും താഴെയിറക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍ ഇവര്‍ ഓഡിറ്റര്‍ ആയി മൈലപ്രാ ബാങ്കിലെ കണക്കുകള്‍ പരിശോധിച്ച കാലയളവിലെ ജീവനക്കാരുടെ തട്ടിപ്പുകള്‍ കണ്ടില്ലെന്നു നടിച്ചു.

ജീവനക്കാര്‍ അര്‍ഹതയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയത് കണക്കുകളില്‍ വ്യക്തമായിരുന്നിട്ടും ഇതിനെതിരെ ഇവര്‍ നടപടിയെടുക്കുകയോ ജില്ലാ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ല. മൈലപ്രാ ബാങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ജീവനക്കാര്‍ കൈപ്പറ്റിയ അധികതുക തിരിച്ചുപിടിക്കാന്‍ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ പിരിച്ചുവിടാന്‍ ഏറെ ഉത്സാഹിച്ചത്‌ ഇദ്ദേഹമാണ്. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവുമായി വളരെ അടുത്ത ബന്ധവും ഇദ്ദേഹത്തിനുണ്ടെന്നാണ് വിവരം.

വര്‍ഷങ്ങളായി മൈലപ്രാ ബാങ്ക് ക്ലാസ് ഒന്ന് വിഭാഗത്തില്‍ സ്പെഷ്യല്‍ ഗ്രേഡിലായിരുന്നു. കണക്കിലെ കളികളിലൂടെയായിരുന്നു ഈ ഗ്രേഡ് നിലനിര്‍ത്തിയത്. യഥാര്‍ത്ഥത്തില്‍ ഈ ഗ്രേഡില്‍ മൈലപ്രാ ബാങ്ക് വരില്ലായിരുന്നു. സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്നത്തെ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവാണ് മുന്തിയ ഗ്രേഡില്‍ ബാങ്കിനെ നില നിര്‍ത്തിയത്. കൂടിയ ശമ്പളവും ആനുകൂല്യങ്ങളും താനുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ലഭിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇതിന് ബാങ്കിലെ ജീവനക്കാരും കൂട്ടുനിന്നു.

2018 – 2019 ലെ ഓഡിറ്റില്‍ ബാങ്കിന്റെ ഈ ഗ്രേഡ് നഷ്ടപ്പെട്ടു. ക്ലാസ്സ്‌ മൂന്നിലേക്കാണ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് ചെന്നെത്തിയത്. ഈ വിവരം മുന്‍കൂട്ടി ബാങ്ക് സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യു അറിഞ്ഞിരുന്നെങ്കിലും ബാങ്ക് ഭരണസമിതിയില്‍ നിന്നും ഇക്കാര്യം മൂടിവെച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് ബാങ്കിന് കിട്ടിയത് 2019 ഡിസംബറിലാണ്. 2019 ഏപ്രില്‍ ഒന്നു മുതല്‍ ക്ലാസ് ഒന്ന് വിഭാഗത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുവാന്‍ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് അര്‍ഹതയില്ല. അതായത് ഏപ്രില്‍ ഒന്ന് മുതല്‍ ബാങ്ക് ക്ലാസ് മൂന്ന് വിഭാഗത്തിലാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് 2019 ഡിസംബറിലാണ് ലഭിച്ചത് എന്നത് ഒരു കാരണമായി പറയുന്നുണ്ടെങ്കിലും ഇതിന് നിയമസാധുതയില്ല.

ബാങ്കിന്റെ സെക്രട്ടറി ജോഷ്വാ മാത്യു ശമ്പളവും ആനുകൂല്യങ്ങളും അടക്കം അവസാനം വാങ്ങിയത് ഏകദേശം ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ്. ക്ലാസ് മൂന്ന് വിഭാഗത്തിലെ സെക്രട്ടറിക്ക് പരമാവധി ലഭിക്കേണ്ടത് 75000 രൂപ മാത്രമാണ്. ഓരോ മാസവും സെക്രട്ടറി ജോഷ്വാ മാത്യു അധികമായി കൈപ്പറ്റിയത് 65000 രൂപയാണ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31വരെ 36 മാസങ്ങളിലായി ഇദ്ദേഹം മാത്രം അനധികൃതമായി കൈപ്പറ്റിയത് 2,340,000 രൂപയാണ്. (ഇരുപത്തി മൂന്നു ലക്ഷത്തി നാല്‍പ്പതിനായിരം). ശമ്പളവും ആനുകൂല്യങ്ങളും അടക്കം 1,40,000 രൂപ മൈലപ്രാ ബാങ്കിലെ സെക്രട്ടറി കൈപ്പറ്റിയപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറി 1,16,000 രൂപ പ്രതിമാസം കൈപ്പറ്റിയിരുന്നു. ബാങ്കിലെ ജീവനക്കാരും പിരിഞ്ഞുപോയവരും ചേര്‍ന്ന് ബാങ്കിനെ കളിപ്പിച്ചത് കോടികളാണ്. നിക്ഷേപകര്‍ ചികിത്സക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി പണത്തിന് ബുദ്ധിമുട്ടുകയാണ്. എന്നിട്ടും ജീവനക്കാര്‍ അടിച്ചുമാറ്റിയ കോടികള്‍ തിരികെ വാങ്ങുവാന്‍ ഒരുനടപടിയും ആരും സ്വീകരിച്ചിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മീന്‍മുട്ടി വനപ്രദേശത്തിന് സമീപം മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി ; വൻ ദൂരുഹത

0
കൊല്ലം: നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്‍റെ അസ്തികളും തലയോട്ടിയും...

ഡൽഹിയിൽ ഫ്ലൈ ഓവറിന് നടുവിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
ഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

സ്പേസ് പാ‍ർക്കിലെ ജോലി അനധികൃതമായി നേടിയെന്ന കേസ് ; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ...

0
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ...

കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് ഉടമ മരിച്ചു

0
റാന്നി: വടശ്ശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ചു പരിക്കേറ്റ...