നവാൽനിയുടെ ദുരൂഹ മരണം ; വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ (47 ) മൃതദേഹം അധികൃതർ ബോധപൂർവം തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം. നവാൽനിയുടെ മരണത്തിൽ യൂറോപ്പിലെമ്പാടും പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണിത്.ജയിൽ അധികൃതർ നൽകിയ വിവരത്തെ തുടർന്ന് നവാൽനിയുടെ അമ്മയും അഭിഭാഷകനും ഇന്നലെ സലേഖാർഡ് നഗരത്തിലെ മോർച്ചറിയിലെത്തിയെങ്കിലും മൃതദേഹം അവിടെയുണ്ടായിരുന്നില്ല. മൃതദേഹം എവിടെയാണെന്നറിയില്ല. അന്വേഷണം പൂർത്തിയാക്കാതെ മൃതദേഹം കൈമാറില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നും നവാൽനിയുടെ വക്താവ് പറഞ്ഞു.

പുട്ടിന്റെ നിർദ്ദേശ പ്രകാരം നവാൽനിയെ കൊലപ്പെടുത്തിയതാണെന്നും അത് മറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സെന്റ് പീറ്റേഴ്സ്ബർഗ്, മോസ്കോ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നവാൽനിക്കായി അനുശോചന കൂട്ടായ്മകൾ നടന്നു.നവാൽനിയുടെ മൃതദേഹം ഉടൻ കുടുംബത്തിന് വിട്ടുനൽകണമെന്ന് കാട്ടി നടന്ന പ്രതിഷേധങ്ങൾക്കിടെ 21 നഗരങ്ങളിൽ നിന്നായി 270ലേറെ പേർ അറസ്റ്റിലായി. ഇതിനിടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ റഷ്യൻ എംബസികൾക്ക് പുറത്തും പ്രതിഷേധം അരങ്ങേറി. നവാൽനിയെ പുട്ടിൻ കൊന്നതാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...