എന്‍സിപിയില്‍ കല്ലുകടി – തോമസ് കെ തോമസ് കറിവേപ്പില ; പത്രാസ്സുകാരന്‍ റിസേര്‍ട്ട് ഉടമ ദേശീയകമ്മറ്റിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് എന്‍സിപിയില്‍ ഭിന്നത രൂക്ഷം. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ തോമസ് കെ തോമസിനെ തഴഞ്ഞ് മൂന്നുമാസം മുന്‍പ് പാര്‍ട്ടിയിലെത്തിയ റിസോര്‍ട്ടുടമയെ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാക്കിയതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണം. എ.കെ ശശീന്ദ്രനെ കാലാവധി എത്തും മുന്‍പ്‌
രാജിവയ്പ്പിച്ച് എല്‍ഡിഎഫ് സ്വതന്ത്രനായി ജയിച്ച ഒരു എംഎല്‍എയെ മന്ത്രിയാക്കാനുള്ള നീക്കവും എന്‍സിപിയില്‍ നടക്കുന്നുണ്ട്‌. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാളായ തോമസ് കെ തോമസിനെ പാര്‍ട്ടിയില്‍ ഒതുക്കാനുള്ള നീക്കം പിസി ചാക്കോയുടെ അറിവോടെ നടക്കുന്നുവെന്നാണ് പ്രധാന പരാതി. തോമസ് കെ തോമസിനെ തഴഞ്ഞ് ഏതാനും മാസം മുന്‍പ് പാര്‍ട്ടിയിലെത്തിയ റിസോര്‍ട്ടുടമയെ ദേശീയ പ്രവര്‍ത്തകസമിതി അംഗമാക്കിയതാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം.

ആലപ്പുഴയിലെ റിസോര്‍ട്ടുടമയായ റെജി ചെറിയാനെയാണ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ തോമസ് കെ തോമസിനെ സ്ഥിരം ക്ഷണിതാവാക്കി. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമിതി യോഗത്തില്‍ ഇക്കാര്യം ഉയര്‍ന്നു വരാനിടയുണ്ട്. ദേശീയ അധ്യക്ഷന്‍ ശരദ്പവാറിന് തോമസ് കെ തോമസ് കത്തും നല്‍കിയതായാണ് അറിയുന്നത്. പ്രവര്‍ത്തക സമിതിയിലെത്തിയ പുതിയ അംഗം കുട്ടനാട്ടില്‍ നിന്ന്  മത്സരിക്കാനുള്ള നീക്കവും തുടങ്ങി. ദുരിതാശ്വാസ ക്യാംപുകളില്‍ ഏതാനും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം എത്തി നാട്ടുകാരുടെ പരാതികളും സ്വീകരിച്ചു. രണ്ടരവര്‍ഷത്തിനുശേഷം മന്ത്രി ശശീന്ദ്രന്‍ ഒഴിയുമെന്ന ധാരണ പാര്‍ട്ടിക്കുള്ളിലുണ്ട്. ശശീന്ദ്രന്‍ ഒഴിഞ്ഞാല്‍ തോമസ് കെ തോമസിന് ലഭിക്കുന്ന അവസരം ഇല്ലാതാക്കാനുള്ള ശ്രമവും എന്‍സിപിയിലെ ഒരുവിഭാഗം ആരംഭിച്ചു.

ആരോഗ്യ പരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ശശീന്ദ്രനെ നേരത്തേ രാജിവയ്പ്പിച്ച് പകരം എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച ഒരു എംഎല്‍എയെ മന്ത്രിയാക്കാനാണ് ആലോചന. ചില വിവാദങ്ങളില്‍ പ്പെട്ടിരുന്ന ഈ എംഎല്‍എയുമായി ചര്‍ച്ചകളും എന്‍സിപി നേതൃത്വം നടത്തുന്നുണ്ട്. എംഎല്‍എയുടെ സഹോദരന്‍ അടുത്തിടെ എന്‍സിപിയില്‍ ചേര്‍ന്ന് സംസ്ഥാന ഭാരവാഹിയായി. തര്‍ക്കംമൂലം പാര്‍ട്ടി യുവജനവിഭാഗത്തിന്‍റെ സംസ്ഥാന പ്രസിഡന്റിനെയും തിരഞ്ഞെടുക്കാനായിട്ടില്ല. പിസി ചാക്കോയുടെ നോമിനിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ നിന്ന് 17 പേര്‍ ഇറങ്ങിപ്പോയി. ഇവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് പി.സി ചാക്കോ ദേശീയ പ്രസിഡന്‍റിന് കത്ത് നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...