നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസ് : രണ്ടാം ദിനത്തിലെ തിരച്ചിലിലും തെളിവുകൾ കിട്ടിയില്ല

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി പച്ചടി തോട്ടുവാക്കട പൊന്നിട്ടയിൽ സജിയുടെ (43) വീടിന് സമീപം രണ്ടാം ദിവസവും മണ്ണ് മാറ്റി പരിശോധന. എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും (73) സജി കൊലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന സംശയത്തിലായിരുന്നു പരിശോധന. എന്നാൽ ഒന്നും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ പത്തോടെ തുടങ്ങിയ പരിശോധന മൂന്നര വരെ നീണ്ടു. വീടിന്റെ സെപ്ടിക് ടാങ്കും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചു. പോലീസ് നായയെയും സ്ഥലത്ത് എത്തിച്ചിരുന്നു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ അഞ്ചടിയോളം ആഴത്തിൽ അസ്ഥിക്കഷ്ണവും ജീർണിച്ച വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. എന്നാൽ അസ്ഥിക്കഷ്ണം മനുഷ്യന്റേത് അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

കൂടാതെ ഇതിന് സമീപത്തായി പശുവിന്റേതെന്ന് കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. ഇവ കൂടുതൽ പരിശോധനയ്ക്കായി മാറ്റി. മുമ്പ് കാലിത്തൊഴുത്തും ചാണകക്കുഴിയും ഉണ്ടായിരുന്ന ഭാഗത്ത് നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങളിൽ അസ്വഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സജിയെ ശനിയാഴ്ച വൈകിട്ട് നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്റ്റ്‌റേറ്റ് കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ആക്രമണം

0
റിയാദ്: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ കപ്പലിന്​ നേരെ...

സ്കൂളിൽ വ്യാപക ക്രമക്കേട് ; പ്രഥമാധ്യാപികയ്ക്കെ‌തിരേ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

0
തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പിലും സ്കോളർഷിപ്പ് വിതരണത്തിലും ഗുരുതരമായ ക്രമക്കേട്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

0
ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം...

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി : രാഹുൽ ഗാന്ധി

0
ഡൽഹി : വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ...