കഠ്മണ്ഡു : നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ സഞ്ചരിച്ചത് അതിവേഗമെന്ന് കണ്ടെത്തൽ. ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ്ങിൽ ഹിമപാളി അടർന്നത്. 0.56 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ളതാണ് ഹിമപാളിയെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഈ ഹിമപാളി 22 കിലോമീറ്റർ ദൂരം വെറും 7 മിനിറ്റുകൊണ്ട് സഞ്ചരിച്ച് റസുവഗന്ധി എന്ന സ്ഥലത്തെത്തി– മണിക്കൂറിൽ 187.5 കിലോമീറ്റർ വേഗം. അവിടെനിന്ന് ബെട്രാബട്ടി എന്ന സ്ഥലത്തേക്ക് 73 കിലോമീറ്റർ വേഗത്തിലും തുടർന്ന് 22 കിലോമീറ്റർ വേഗത്തിലും സഞ്ചരിച്ചാണ് നദിയിലെത്തിയത്. കൂറ്റൻ ഹിമപാളിയും പാറക്കൂട്ടങ്ങളും നദിയിൽ പതിച്ചതാണ് 5.2 തീവ്രതയിലുള്ള ഭൂമികുലുക്കത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ വിഭാഗം മേധാവി ബിശാൽ നാഥ് ഉപ്റേതി പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































