കോട്ടയം : 55,000 രൂപയുടെ ഒരു പെറ്റിക്കേസിനെ ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ ചെന്നവസാനിച്ചത് സിനിമാക്കഥയെ വെല്ലുന്ന ഒരു ഒളിച്ചുകളിയിലാണ്. പെറ്റി അടയ്ക്കാൻ പുതിയ ഉടമയും പഴയ ഉടമയും മടിച്ചതോടെ മുടങ്ങിയത് ലക്ഷങ്ങളുടെ ബാങ്ക് ലോൺ. ഒടുവിൽ ആദ്യ ഉടമയുടെ വസ്തു ജപ്തിയിലായതോടെ വിറ്റ ബസ് തേടിപ്പിടിക്കാൻ നടത്തിയ നെട്ടോട്ടം മാസങ്ങൾക്ക് ശേഷം ലക്ഷ്യം കണ്ടിരിക്കുകയാണ്. കോഴിക്കോട്ടെ ഒരു റബ്ബർ തോട്ടത്തിലെ കുഴിയിൽ മാസങ്ങളായി ഒളിപ്പിച്ചിരുന്ന ടൂറിസ്റ്റ് ബസ് കോടതി ഇടപെടലോടെ വാകത്താനം പോലീസ് പൊക്കിയെടുത്തു. വാഹനം ഇപ്പോൾ കോട്ടയം വാകത്താനം പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.
വാകത്താനം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ബസിന്റെ ചിത്രവും രേഖകളും അടുത്തദിവസം പോലീസ് ചങ്ങനാശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























