പാലായില്‍ നിഷ മത്സരിക്കും – റോഷി ആഗസ്റ്റിനെ ഒതുക്കാന്‍ ജോസ് കെ.മാണിയുടെ തന്ത്രപരമായ നീക്കം

For full experience, Download our mobile application:
Get it on Google Play

റോഷി അഗസ്റ്റിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തേണ്ടത് ജോസ് കെ.മാണിയുടെ നിലനില്‍പ്പിന്റെ പ്രശ്നമായി മാറിക്കഴിഞ്ഞു

പാലാ : ജോസ് കെ.മാണിയും റോഷി അഗസ്റ്റിനും തമ്മിലുള്ള ശീതസമരം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പുകയുമ്പോള്‍ പാലാ മണ്ഡലം വീണ്ടും രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. പാര്‍ട്ടിയില്‍ ചെയര്‍മാനെ കവച്ചുവെച്ചുകൊണ്ട് റോഷി ആഗസ്റ്റിന്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത് ഇനിയും വെച്ചുപൊറുപ്പിക്കേണ്ട എന്ന നിലപാടാണ് ജോസ് കെ.മാണി വിഭാഗത്തിനുള്ളത്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കുമെന്ന് റോഷി ആഗസ്റ്റില്‍ പ്രഖ്യാപിച്ചത് പ്രത്യേക ലക്ഷ്യങ്ങളോടെയായിരുന്നു എന്നുവേണം അനുമാനിക്കുവാന്‍. മുന്നണി മാറുവാന്‍ തുനിഞ്ഞ ജോസ് കെ.മാണിയെ പരാജയപ്പെടുത്തി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂലക്കിരുത്തേണ്ടത്‌ പിണറായി വിജയന്റെയും ഇടതുപക്ഷത്തിന്റെയും ഒരാവശ്യമായി മാറിക്കഴിഞ്ഞു. അതിന് ഏറ്റവും നല്ലത് പാലായില്‍ ജോസ് കെ.മാണിയെ സ്ഥാനാര്‍ഥിയാക്കുകയും കാലുവാരി പരാജയപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

പാര്‍ട്ടിയുടെ കടിഞ്ഞാന്‍ പൂര്‍ണ്ണമായി റോഷിയുടെ കയ്യില്‍ എത്തണമെങ്കില്‍ ഏറ്റവും വലിയ അധികാര കേന്ദ്രമായി റോഷി മാറുകയും ജോസ് കെ.മാണി ഒന്നുമല്ലാതായി തീരുകയും വേണം. ഇതിനുള്ള ചരടുവലികളാണ് അണിയറയില്‍ നടക്കുന്നത്. പാലായില്‍ മത്സരിക്കുവാന്‍ താല്പര്യം കാണിക്കാതിരുന്ന ജോസ് കെ.മാണിയെ വെട്ടിലാക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ട് പാലായില്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷയെ മത്സരിപ്പിക്കുവാനാണ് ജോസിന്റെ തന്ത്രപരമായ നീക്കം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.

പാലായിലെ പൊതുവേദികളിലും ഉത്സവപ്പറമ്പുകളിലുമെല്ലാം നിഷയുടെ സജീവ സാന്നിധ്യം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്ന നിഷയുടെ വീഡിയോ വൈറലായതോടെ ഈ അഭ്യൂഹങ്ങൾക്ക് ശക്തി കൂടിയിരിക്കുകയാണ്. എന്നാൽ നിഷയുടെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി റോഷി അഗസ്റ്റിൻ വിഭാഗത്തിൽ കടുത്ത അതൃപ്തി പുകയുകയാണ്. നിഷ എം.എൽ.എ ആവുകയും ജോസ് കെ. മാണി രാജ്യസഭാ എം.പിയായി തുടരുകയും ചെയ്താൽ പാർട്ടിയിൽ തന്റെ സ്വാധീനം കുറയുമെന്ന് റോഷി ഭയപ്പെടുന്നു.

ജോസ് കെ. മാണി യു.ഡി.എഫിലേക്ക് തിരിച്ചുപോകാൻ നടത്തിയ നീക്കങ്ങൾക്ക് തടയിട്ടത് റോഷി അഗസ്റ്റിനാണെന്നുള്ള സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ ഒരു വിലപ്പെട്ട തെളിവായി ജോസ് കെ.മാണി കരുതുന്നു. സി.പി.എം നേതാക്കളോടൊപ്പം നിന്നുകൊണ്ട് തന്നെ പരാജയപ്പെടുത്താനുള്ള റോഷിയുടെ നീക്കമാണ് ഇതെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് പാലായില്‍ മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് ജോസ് കെ.മാണി എത്തിയത്. അതോടൊപ്പം റോഷി അഗസ്റ്റിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തേണ്ടത് ജോസ് കെ.മാണിയുടെ നിലനില്‍പ്പിന്റെ പ്രശ്നമായി മാറിക്കഴിഞ്ഞു. അണിയറയില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും രൂപപ്പെടുമ്പോള്‍ റോഷിയുടെ കണക്കുകൂട്ടലുകള്‍ പിഴക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിഷയുടെ സ്ഥാനാർത്ഥിത്വം കേരള കോൺഗ്രസ് (എം) നെ വീണ്ടുമൊരു പിളർപ്പിലേക്ക് നയിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...