പോലീസ് അനുമതിയില്ല : സുർജിത് ഭവനിലെ വി20 പരിപാടി സിപിഎം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പോലീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ ദില്ലിയിലെ പാർട്ടിയുടെ പഠന കേന്ദ്രമായ സുർജിത് ഭവനിൽ നടത്തിയ വി20 പരിപാടി സിപിഎം റദ്ദാക്കി. ഇന്നലെ പോലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു. എന്നാൽ ഇന്ന് പരിപാടി നടത്താൻ മുൻകൂർ പോലീസ് അനുമതി വേണമെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് അധികൃതർ എതിർപ്പുന്നയിച്ചു. ഇതോടെയാണ് പരിപാടി റദ്ദാക്കിയത്. പരിപാടികൾക്ക് ദില്ലി പോലീസിന്റെ മുൻകൂർ അനുമതി തേടണമെന്ന് ദില്ലി ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ ഉത്തരവിട്ടിരുന്നു. സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് ബദലായാണ് സിപിഎം സഹകരണത്തോടെ വിവിധ സർക്കാരിതര സംഘടനകൾ വി20 ജനകീയ ഉച്ചകോടി എന്ന പരിപാടി സംഘടിപ്പിച്ചത്.

ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന, പാർട്ടി പഠന കേന്ദ്രമായ സുർജിത് ഭവനില്‍ ആഗസ്റ്റ് 18 നാണ് പരിപാടി തുടങ്ങിയത്. ബൃന്ദ കാരാട്ട്, മനോജ് ഝാ എംപി, ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദ് അടക്കമുള്ളവ‍ർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയുടെ രണ്ടാം ദിനമായ ഇന്നലെ പരിപാടിക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് തടയുകയായിരുന്നു. സുർജിത് ഭവന്‍റെ പ്രധാന കവാടം പൂട്ടിയ പോലീസ്, ആരെയും അകത്തേക്കും പുറത്തേക്കും വിടില്ലെന്നും നിലപാട് എടുത്തു. പാര്‍ട്ടി ഓഫീസിനകത്ത് നടക്കുന്ന പരിപാടികളില്‍ അനുമതി തേടാറില്ലെന്നിരിക്കെ പോലീസ് നടപടി പ്രതിഷേധത്തിന് വഴിവെച്ചു. പരിപാടിയില്‍ സംസാരിക്കാനെത്തിയവരും പങ്കെടുക്കാനെത്തിയവരും പോലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി.

പരിസ്ഥിതി വിഷയങ്ങളിൽ യോഗത്തിൽ സംസാരിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, ദില്ലി പോലീസ് നടപടിയില്‍ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി. ഗേറ്റ് പൂട്ടിയെങ്കിലും സുർജിത്ത് ഭവനിലെ പരിപാടി സംഘാടകർ നിര്‍ത്തിവച്ചില്ല. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിമർശന സ്വഭാവത്തിലുള്ള വിഷയങ്ങളിലെ സെമിനാറുകളായിരുന്നു പരിപാടിയിലെ പ്രധാന അജണ്ട. ജി20 ഉം ഇന്ത്യയും അധ്യക്ഷതയും ആരുടെ താത്പര്യം? പാരിസ്ഥിതക അവകാശവാദങ്ങള്‍ ശരിയോ? കാർഷികരംഗവും ഭക്ഷ്യസുരക്ഷയും ജി20 ഉം തുടങ്ങിയ വിഷയങ്ങളിലായിരുന്നു സെമിനാറുകൾ. ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇന്നലെ വൈകിട്ട് തന്നെ പോലീസ് നിയന്ത്രണം കുറച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...