സംസ്ഥാനത്ത് ഇന്ന് 98 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ; കൂടുതല്‍ പത്രിക പാലക്കാട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 98 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. ടി ജലീല്‍ സിപിഎം നേതാവ് കെ എന്‍ ബാലഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. ഏറ്റവുമധികം പേര്‍ പത്രിക നല്‍കിയത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 30 പേരാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്. ജില്ലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെല്ലാം ഇന്ന് പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍- അഞ്ച്, വയനാട്- ഒന്ന്, കോഴിക്കോട്- ഒന്ന്, മലപ്പുറം- രണ്ട്, പാലക്കാട്- 30, തൃശൂര്‍- ഏഴ്, എറണാകുളം- 11, കോട്ടയം- 12, ആലപ്പുഴ- അഞ്ച്, പത്തനംതിട്ട- നാല്, കൊല്ലം- എട്ട്, തിരുവനന്തപുരം- 12 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്ന് പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം.

കേരളത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ യുഡിഎഫിനേക്കാളും ബിജെപിയേക്കാളും  ഒരു പടി മുന്നിലായിരുന്നു എല്‍ഡിഎഫ്. അതുകൊണ്ടുതന്നെ പ്രചരണത്തില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്ന എല്‍ ഡി എഫ് നേതാക്കളില്‍ പ്രമുഖരും ഇന്നാണ് പത്രിക സമര്‍പ്പണം നടത്തിയത്. കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ 11 മണിയോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ്  ഡെവലപ്മെന്റ്  കമ്മീഷണര്‍ മുമ്പാകെയാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പിച്ചത്. സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍നിന്ന് ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍ ഉള്‍പ്പടെയുള്ള എല്‍ ഡി എഫ് നേതാക്കള്‍ക്കൊപ്പമാണ്  പത്രികാ സമര്‍പ്പണത്തിന് എത്തിയത്. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിയാണ് അദ്ദേഹത്തിന്റെ  പത്രികാസമര്‍പ്പണം നടന്നത്.

അതിനിടെ തമിഴ്നാട്ടില്‍ നിരീശ്വരവാദികളായ സ്ഥാനാര്‍ഥികള്‍ ശുഭമുഹൂര്‍ത്തം നോക്കി പത്രിക സമര്‍പ്പിച്ചത് ശ്രദ്ധേയമായി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായിരുന്ന എം. കരുണനിധി നിരീശ്വരവാദത്തില്‍ മുറുകെ പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു. ശ്രീരാമനെയും രാമായണത്തിന്റെ രചയിതാവായ വാല്‍മീകിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ  പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എം. കെ സ്റ്റാലിനും. തമിഴ്നാട് രാഷ്ട്രീയത്തിലെ സമകാലീന നേതാക്കളില്‍ അറിയപ്പെടുന്ന നിരീശ്വരവാദിയാണ് എം. കെ സ്റ്റാലിന്‍. എന്നാല്‍ അദ്ദേഹത്തിന്റെ  തത്വചിന്തയ്ക്ക് വിരുദ്ധമായ കാര്യമാണ് ഇന്ന് സംഭവിച്ചത്. തമിഴ്നാട് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്റ്റാലിന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ശുഭ മുഹൂര്‍ത്തത്തിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി

0
ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം...

സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം എന്നിവ...

0
പത്തനംതിട്ട : മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ -...

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

0
പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...