തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടർച്ചയായ സന്ദർശനവും റാലികളും അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമൊക്കെയായി കേരളത്തിലെ ബി.ജെ.പിയും എൻ.ഡി.എ സഖ്യകക്ഷികളും ആവേശത്തിലാണ്. അതിന്റെ തുടർച്ചയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ജനുവരി 27ന് കാസർകോട് നിന്ന് തുടക്കമാവും. ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ പതാക കൈമാറുന്നതോടെ ആരംഭിക്കുന്ന യാത്ര ജില്ലകളിലൂടെ പ്രയാണം നടത്തി ഫെബ്രുവരി 27ന് പാലക്കാട് സമാപിക്കും.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാപനസമ്മേളനത്തിലും തിരുവനന്തപുരത്ത് അമിത്ഷായും പങ്കെടുക്കും.
നിർമ്മല സീതാരാമൻ, രാജ് നാഥ് സിംഗ് തുടങ്ങിയ നേതാക്കളും അണിചേരും. സമാപന സമ്മേളന വേദി രാഷ്ട്രീയ കേരളത്തിലെ ഭൂകമ്പമാവുമെന്നാണ് സുരേന്ദ്രൻ പറയുന്നത്. യാത്രയുടെ ലക്ഷ്യവും രാഷ്ട്രീയ വിലയിരുത്തലുകളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സംസാരിക്കുന്നു.





























