ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു. കടപ്പത്രലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവ ഉൾെപ്പടെ ഏകദേശം 10,000 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ഓണക്കാല ചെലവ്. ഇതോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള കടമെടുപ്പ് 14,400 കോടിയാവും. കടമെടുപ്പ് പരിധി കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനിടയില്ല. കടമെടുക്കുന്നതിനുപുറമേ, പണത്തിനുള്ള ഞെരുക്കം നേരിടാനായി ട്രഷറിയിൽ ശനിയാഴ്ച മുതൽ സെപ്റ്റംബർ 30 വരെ പ്രത്യേക നിക്ഷേപസമാഹരണവും തുടങ്ങി.

രണ്ടുവർഷമോ, അതിൽക്കൂടുതൽ കാലത്തേക്കോ സ്ഥിരനിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകും. പുതുതായുള്ള നിക്ഷേപങ്ങൾക്ക് പൊതുജനത്തിന് 7.75 ശതമാനവും (നിലവിൽ 7.5) മുതിർന്ന പൗരർക്ക് എട്ടുശതമാനവും ലഭിക്കും. സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾക്ക് 7.65 ശതമാനം (നിലവിൽ 7.5) ലഭിക്കും. സെപ്റ്റംബർ 30 നുശേഷമുള്ള നിക്ഷേപങ്ങൾക്ക് പഴയ നിരക്കിലായിരിക്കും പലിശ. ഒരുവർഷം അധികമായി സ്വീകരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ കടമായിക്കണ്ട് അടുത്തവർഷത്തെ വായ്പാപരിധിയിൽ തുല്യമായ തുക കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. അതിനാൽ ട്രഷറി നിക്ഷേപം തത്കാലശാന്തി എന്നല്ലാതെ ദീർഘകാലത്തേക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...