കൽപ്പറ്റ : ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് പത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ബത്തേരി സ്വദേശിയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത അസം സ്വദേശികളായ ഹബീബുൽ ഇസ്ലാം, ബഷ്റുൽ അസ്ലം എന്നിവരെയാണ് പിടികൂടിയത്.
2021 ഡിസംബറിലാണ് പണം തട്ടിയെടുത്തത്. മാസം 35,000 രൂപ ശമ്പളം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഘത്തിലെ മറ്റുള്ളവരെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളുടെ പക്കൽ നിന്നും തട്ടിപ്പിലൂടെ സമ്പാദിച്ച അഞ്ച് ലക്ഷം രൂപയും 13 മൊബൈൽ ഫോൺ, വ്യാജ സിം കാർഡുകൾ, 3 ലാപ്ടോപ്പ് എന്നിവയും പിടിച്ചെടുത്തു.