ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ ആരോപണം തള്ളി പ്രതിപക്ഷനേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ ആരോപണം തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. താൻ ഒരു നേതാവിനെ കാണാനും എവിടേയും പോയിട്ടില്ല. ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയാണ്. ശ്രീഎമ്മുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് എന്തിനെന്നും വിഡി സതീശൻ ചോദിച്ചു. വെൽഫെയർപാർട്ടി യുഡിഎഫിനെ പിന്തുണച്ചാൽ എന്താണ് പ്രശ്നം. പിഡിപിയുമായും ജമാഅത്തെ ഇസ്ലാമിയുമായി സിപിഐഎമ്മിന് ബന്ധമുണ്ടായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.
ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയവരെ സിപിഐഎം സംരക്ഷിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.

കവർച്ച നടത്തിയവർക്ക് സർക്കാർ കുടപിടിക്കുന്നു. പ്രതികളായവർക്കെതിരെ നടപടിയെടുക്കാൻ സിപിഐഎമ്മിന് ഭയമാണ്. മുഖ്യമന്ത്രി ഒഴിഞ്ഞുമാറി നടക്കുകയാണെന്നും അദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വർണം പാർട്ടി നേതാക്കൾ മോഷ്ടിച്ചു എന്നാണ് കണ്ടെത്തിയത്. കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണ് പ്രതികൾ പുറത്തുവന്നത്. പ്രധാനപ്പെട്ട പ്രതി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ്. പ്രതികൾക്ക് പൂർണ്ണമായ സംരക്ഷണം സർക്കാരും പാർട്ടിയും നൽകുന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...