പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ ഇപ്പോഴും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ തുടരുകയാണെന്ന് പ്രതിപക്ഷനേതാവ്

For full experience, Download our mobile application:
Get it on Google Play

മണ്ണാർക്കാട്: പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ ഇപ്പോഴും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുഡിഎഫ് ആണെങ്കിൽ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ആ മന്ത്രിസഭയെ വെച്ചുകൊണ്ടിരിക്കുന്നവർ എന്ത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും സതീശൻ ചോദിച്ചു. വർഗീയത പറഞ്ഞാൽ ശക്തമായി എതിർക്കും. ആര് പറഞ്ഞാലും എതിർക്കും. വോട്ട് ബാങ്കുണ്ട് എന്ന് പറഞ്ഞ് ചിലർ വരും. അത് കയ്യിൽവെച്ചാൽ മതി. പിണറായിയും വി.ഡി സതീശനുമെല്ലാം കുറച്ചുനാൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് ഓർമയാകും. പിന്നെ ഓർമ പോലും അല്ലാതെയാവും. അന്നും കേരളം നിലനിൽക്കണമെന്നും സതീശൻ പറഞ്ഞു.

കേരളത്തിൽ മതസൗഹാർദം തകർക്കാൻ ആര് ശ്രമിച്ചാലും ശക്തമായി പ്രതിരോധിക്കും. ഇത്ര കടുത്ത ഭാഷയിൽ പറയണോ എന്ന് ചോദിക്കുന്നവരുണ്ട്. താൻ പറയുന്നത് കേരളത്തിലെ മതേതര വിശ്വാസികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മതേതര കേരളം ഇന്ത്യക്ക് മുന്നിൽ തലയുയർത്തി നിൽക്കും. വർഗീയ വിഭജനമുണ്ടാക്കി വോട്ട് പിടിക്കുന്ന സംഘ്പരിവാറിന്റെ മാർഗത്തിൽ തന്നെയാണ് സിപിഎമ്മും മുന്നോട്ട് പോകുന്നതെന്നും സതീശൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...