തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്കായി പോകുന്നവര്‍ ജില്ലാ കളക്ടറില്‍നിന്നു പാസ് വാങ്ങണം. പോകുന്ന സംസ്ഥാനത്തെ പാസും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവര്‍ക്കു മാത്രമായിരിക്കും ജില്ലകളില്‍നിന്നു പാസ് അനുവദിക്കുക. വിവാഹസംഘം ആളകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കണം ചടങ്ങില്‍ പങ്കെടുക്കേണ്ടത്. വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. മറ്റു സംസ്ഥാനത്തു കഴിഞ്ഞിരുന്നവര്‍ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്കു വരികയാണെങ്കില്‍ 14 ദിവസം ക്വാറന്റീനിൽ കഴിയണം. വധൂവരന്മാര്ക്കും ഈ നിബന്ധന ബാധകമാണ്.
ഇവിടെനിന്നു പോകുന്നവര്‍ രാത്രി തങ്ങിയശേഷം അടുത്ത ദിവസമാണു മടങ്ങുന്നതെങ്കില്‍ ക്വാറന്റീനിൽ കഴിയണം. മറ്റു സംസ്ഥാനത്തെ കണ്ടെയ്ന്മെന്റ് സോണുകളിലാണു വിവാഹ ചടങ്ങെങ്കില്‍ അനുമതി നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.





























