ആറന്മുള : കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ വെച്ച് തിരുവല്ല കറ്റോട് സ്വദേശി ടിന്റു ജോസഫിന് കളഞ്ഞു കിട്ടിയ സ്വർണ്ണമാലക്ക് അവകാശിയെത്തി. മകളെ നീറ്റ് പരീക്ഷയ്ക്ക് കൊണ്ടുപോയി മടങ്ങും വഴിയാണ് ബസ് സ്റ്റാൻഡിൽ നിന്നും മാല കിട്ടിയത്. ഇവർ ബസ്റ്റാൻഡിന് എതിർവശമുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെ സ്വർണ്ണമാല ഏൽപ്പിക്കുകയും ഹോം ഗാർഡ് അത് ആറന്മുള പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ അന്വേഷണത്തിനൊടുവിൽ മാലയുടെ ഉടമസ്ഥ തിരുവല്ല സ്വദേശി ഷിഫാന ചൊവ്വാഴ്ച ആറന്മുള പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടർ എസ്.എച്ച്.ഓ സജു വി., എസ്.ഐമാരായ നിയാസ്, ആഷിൽ എന്നിവരുടെ സാനിധ്യത്തിൽ ടിന്റു ജോസഫില്‍ നിന്നും മാല ഏറ്റുവാങ്ങി. സ്വന്തം മകളെപ്പോലെ കണ്ട ഷിഫാനയ്ക്ക് ടിന്റുവിന്റെ വകയായി മാലയോടൊപ്പം ഒരു മുത്തവും നൽകി. സന്തോഷത്താൽ കണ്ണുനിറഞ്ഞ ഷിഫാന ടിന്റുവിനെ ആലിംഗനം ചെയ്തും എല്ലാവർക്കും മധുരം നൽകിയും തന്റെ സന്തോഷം പങ്കുവെച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























