റബ്ബർ കർഷകർക്ക് പ്രതീക്ഷയേകി കേരള റബ്ബർ ലിമിറ്റഡിന് ശിലയിട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സ്വന്തം നിലയിലും ജനങ്ങളുടെ പിന്തുണയിലും വളര്‍ന്നുയരുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുമായി ഇച്ഛാശക്തിയോടെ മുന്നേറുമെന്ന് വ്യവസായ-നിയമ വകുപ്പു മന്ത്രി പി.രാജീവ് പറഞ്ഞു. കര്‍ഷകരുടെ ഉന്നമനത്തിനും റബ്ബര്‍ കൃഷിയുടെ ഉണര്‍വിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച കേരള റബ്ബര്‍ ലിമിറ്റഡ് കമ്പനിയുടെ ശിലാസ്ഥാപനം വെള്ളൂരില്‍ നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഉത്പാദന- തൊഴില്‍ സാഹചര്യങ്ങളില്‍ അടിമുടി മാറ്റം വരുത്തിയുളള മുന്നേറ്റത്തിനായി പുതിയ തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തിയാണ് നീങ്ങുക. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി സംരക്ഷിക്കുന്ന രീതിയല്ല സര്‍ക്കാര്‍ ഉദേശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന പങ്കാണ് സര്‍ക്കാര്‍ നിര്‍വഹിക്കുക. ഉത്പാദന രംഗം മത്സരാധിഷ്ഠിതവും ലാഭകരവുമാക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ തൊഴിലാളികളും മാനേജ്‌മെന്റും ചേര്‍ന്ന് നടത്തണം. ഉത്പാദന വളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയുള്ള ശമ്പള വര്‍ധനയും യോഗ്യതക്ക് അനുസരിച്ചുള്ള സ്ഥാനക്കയറ്റവുമാണുണ്ടാകുക. കമ്പനി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തന രീതികള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും. എല്ലാ മാസവും പ്രവര്‍ത്തന റിപ്പോട്ടും വരവ്-ചെലവ് കണക്കും വിലയിരുത്തും.

വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡിനോട് ചേര്‍ന്ന് സജ്ജമാക്കുന്ന കേരള റബ്ബര്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിലൂടെ റബ്ബര്‍ മേഖലയില്‍ നിന്നു കൂടുതല്‍ വരുമാനം ലഭിക്കുന്ന സാഹചര്യം സംജാതമാകുമെന്ന് മന്ത്രി പറഞ്ഞു. റബ്ബര്‍ മേഖലയിലെ കര്‍ഷകര്‍, സംരംഭകര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. നിലവാരമുള്ള റബ്ബര്‍ ഉത്പ്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് സാങ്കേതിക സഹായവും മൂല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മാണത്തിന് സംരംഭകര്‍ക്ക് പൊതുവായ സൗകര്യങ്ങളും ലഭ്യമാക്കും. റബ്ബര്‍ ടെസ്റ്റിംഗ്, അക്കാദമിക് ലിങ്കേജ്, സാമ്ബത്തിക സ്ഥാപനങ്ങളുടെ പിന്തുണ എന്നിവ സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...

എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ്...

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...