മലപ്പുറം : പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോൾ വിട്ടുപോയവർ പാർട്ടിയുമായി കുറച്ചുകാലമായി വിട്ടുനിൽക്കുന്നവരാണ്. സിപിഐഎം ബോധപൂർവ്വം വിവാദമുണ്ടാക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഷാഫി പറമ്പിൽ ക്രൗഡ് പുള്ളറായ നേതാവാണ്. അദ്ദേഹത്തെ ടാർഗറ്റ് ചെയ്യാനാണ് സിപിഐഎമ്മിനും ബിജെപിയ്ക്കും താല്പര്യം. അതിൽ ചിലർ വീണു പോയിട്ടുണ്ടാകാം. ഷാഫിയുടെ നോമിനിയാണ് താനെന്നു പറയുന്നതിൽ സന്തോഷം. ബിജെപിയെ ജയിപ്പിക്കാൻ ആരും ഇഷ്ടമുള്ള നോമിനിയെ നിർത്തില്ല. പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പാലക്കാട് ഉള്ളത്. പാർട്ടി ചിഹ്നം എങ്ങനെയാണ് ഡമ്മിയായത് എന്ന് ആദ്യം പറയട്ടെ. സിപിഐഎം ആശങ്കപ്പെടേണ്ട പേരാണ് ഷാഫി പറമ്പിൽ. 2026ൽ കോഴിക്കോട് കോൺഗ്രസിന്റെ സീറ്റ് കൂടും. അതിൽ ഷാഫി പറമ്പിലിന്റെ പേരുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. കൊടകര മറക്കാൻ ബോധപൂർവ്വ ശ്രമം നടക്കുന്നു. കെ സുരേന്ദ്രൻ കൊടകര വെളിപ്പെടുത്തലിന് പിന്നിൽ രാഹുൽ ആണെന്നാണ് പറയുന്നത്. എന്തുകൊണ്ട് ഭരിക്കുന്ന പാർട്ടിയെ സംശയിക്കുന്നില്ല? ബിജെപിയിൽ ഇപ്പോഴും പ്രചാരണത്തിന് ഇറങ്ങാത്ത ജനപ്രതിനിധികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























