റാന്നി: സുപ്രീം കോടതി വിധി ഇന്ത്യൻ ഭരണഘടനയോടുളള വെല്ലുവിളിയാണെന്ന് അഖില കേരള പണ്ഡിതർ മഹാജനസഭ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത വിധികൾ നിയമസംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ്. സംവരണത്തെ ദാരിദ്ര്യ നിർമാർജനപദ്ധതിയും സാമ്പത്തിക പരിഹാര പദ്ധതിയുമായി ചുരുക്കികാട്ടുന്ന പ്രവണത ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന സാമൂഹിക നീതിയുടെ അന്തസ്സത്തയെ ഇല്ലാതാക്കുമെന്നും എക്സീക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന എക്സീക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സി.ജി.ശശിചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി, എം.സി.രഘു, കെ.കെമോഹനൻ, ടി.എസ്.രാജൻ,കെ ആർ അജിത്, എ.കെ ശശിധരൻ,
ഷിബു ശ്രീധർ, സാവിത്രി ശിവശങ്കരൻ, കെ.വി ബിജു,എം.ആർ സജീഷ് രാജ് എന്നിവർ പ്രസംഗിച്ചു.