Wednesday, May 14, 2025 12:56 pm

കോടിയേരി ബാലകൃഷ്ണനെ ഒഴിവാക്കി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് എ.വിജയരാഘവനെ നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ ഒഴിവാക്കി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് എ.വിജയരാഘവനെ നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. പിബി അംഗങ്ങളെ ഉള്‍പ്പെടെ ഒഴിവാക്കി വിജയരാഘവനെ നിശ്ചയിച്ചത് ‘പിണറായി ഭക്തി’കൊണ്ടെന്നും നേതാക്കള്‍.

സിപിഎമ്മില്‍ സാധാരണ ഒന്നിലധികം ചുമതലകള്‍ ഒരാള്‍ക്ക് നല്‍കാറില്ല. എന്നാല്‍ വിജയരാഘവന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ പ്രസിഡന്റാണ്. പോരാത്തതിന് എല്‍ഡിഎഫ് കണ്‍വീനറും. ഇതും പോരാഞ്ഞിട്ടാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി പദവി. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ളയും എം.എ.ബേബിയുമുണ്ട്. അവരെ രണ്ടുപേരെയും പരിഗണിച്ചിട്ടില്ല. സാധാരണ ഗതിയില്‍ സെക്രട്ടറി സ്ഥാനം നല്‍കേണ്ടിയിരുന്നത് എം.എ.ബേബിക്കായിരുന്നു.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, തോമസ് ഐസക്ക്, എ.കെ. ബാലന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്‍, പി.കെ. ശ്രീമതി തുടങ്ങിയവരുണ്ട്. ഇതില്‍ തോമസ് ഐസക്, എളമരം കരീം എന്നിവര്‍ മുതിര്‍ന്ന നേതാക്കളുമാണ്. കൂടാതെ പിണറായിയുടെ വിശ്വസ്തന്‍ എന്ന് വിളിക്കുന്ന ഇ.പി.

ജയരാജനും. ഇവരെ കൂടാതെയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ തന്നെ ആനത്തലവട്ടം ആനന്ദനും പി. കരുണാകരനും ഉണ്ട്. ഇതില്‍ മന്ത്രിമാരെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ചുമതലകളില്ലാത്ത മുതിര്‍ന്നനേതാക്കള്‍ ഉള്ളപ്പോഴാണ് വിജയരാഘവനെ പരിഗണിച്ചത്.

എസ്.രാമചന്ദ്രന്‍ പിള്ള സംസ്ഥാനത്തേക്ക് വന്നാല്‍ പിണറായി വിജയന് പാര്‍ട്ടിയിലുള്ള അമിത സ്വാധീനം നഷ്ടപ്പെടും. എം.എ.ബേബിയും സ്വന്തം നിലപാടുള്ള ആളാണ്. തോമസ് ഐസക്ക് നേരത്തെ തന്നെ പിണറായി വിജയന്‍ വിഭാഗത്തിന് എതിരെ ഗ്രൂപ്പ് സംഘടിപ്പിച്ച ആളാണ്. അതിനാല്‍ ഐസക്കിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിച്ചാല്‍ അത് പിണറായി വിജയനെ കാര്യമായി ബാധിക്കും.

എന്നാല്‍ പിണറായി വിജയന്‍ പറയുന്നതിനപ്പുറം ചലിക്കാത്ത ആളാണ് വിജയരാഘവന്‍ എന്നാണ് നേതാക്കളുടെ പ്രധാന ആക്ഷേപം. വിജയരാഘവനേക്കാള്‍ മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും എങ്ങനെ വിജയരാഘവന് മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയെന്ന് ആർഎസ്എസ് നേതാവ് ; നടപടിയെടുക്കണമെന്ന് ജോൺ ബ്രിട്ടാസ്...

0
ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയാണെന്ന ആർഎസ്എസ് നേതാവ് ജെ....

കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശ്ശൂർ : കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി...

കളമശ്ശേരി സ്ഫോടനം ; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

0
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന്...

സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന് വേണ്ടി ദുരൂഹ നീക്കം നടത്തിയ ക്ഷീര സഹകരണ...

0
തിരുവനന്തപുരം : കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ...