പത്തനംതിട്ട : പത്തനംതിട്ടയിൽ നടന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉയർന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനങ്ങളിലൊന്ന്. തിരഞ്ഞെടുപ്പിൽ രണ്ടു തവണ ഇളവ് വാങ്ങി മത്സരിച്ച് പരാജയപ്പെട്ടിട്ടും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് യോഗം വിലയിരുത്തി. പാർട്ടി സെക്രട്ടറി പാർട്ടിയെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും യോഗത്തിൽ രൂക്ഷമായ വിമർശനമുണ്ടായി.
സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്നും യോഗം കുറ്റപ്പെടുത്തി. മന്ത്രി വീണാ ജോർജ്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, സി.എസ്. സുജാത എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പിണറായി വിജയനും പാർട്ടി നേതൃത്വത്തിനുമെതിരെ ഈ രീതിയിലുള്ള പടലപ്പിണക്കങ്ങൾ പുറത്തുവന്നത്.






























