പത്തനംതിട്ട : പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഇടത് – വലത് എൻ ഡി എ മുന്നണികൾ ഒരു പോലെ വിജയപ്രതീക്ഷയിലാണ്.
നിയമസഭയിലേക്കുള്ള ട്രയല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്. സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികളും കണക്ക് കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച വിവാദങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.
മേല്‍ക്കൈ നിലനിര്‍ത്താമെന്ന് എല്‍ഡിഎഫും മുന്നേറ്റമുണ്ടാക്കാമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. അട്ടിമറി സാധ്യതയാണ് ബി ജെ പി യുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിരിക്കുന്നത്. അതേസമയം കനത്ത സുരക്ഷയിലാണ് തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. പതിനാറാം തീയതി വോട്ടെണ്ണൽ നടക്കും.