മൈലപ്ര – മേക്കൊഴൂര്‍ റോഡ് നിര്‍മ്മാണം ബിഎംബിസി നിലവാരത്തില്‍ – തകര്‍ച്ച അതിവേഗം ; നിര്‍മ്മാണത്തില്‍ വന്‍ അഴിമതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയപാത നിലവാരത്തില്‍ പണിത മൈലപ്ര – മേക്കൊഴൂര്‍ റോഡ് ഒരുമാസമായപ്പോഴേക്കും തകര്‍ന്നു. ആറുകോടി രൂപ മുടക്കി പണിത രണ്ടുകിലോമീറ്റര്‍ റോഡിന്റെ  പല ഭാഗങ്ങളും തകര്‍ന്നു തുടങ്ങി. സൈഡുകള്‍ കുത്തിയൊലിച്ചുപോയി. നിലവാര തകര്‍ച്ചയ്‌ക്കൊപ്പം നിര്‍മാണത്തെ സംബന്ധിച്ച ആക്ഷേപങ്ങളുമുയരുന്നു.

ബിഎം ബിസി നിലവാരത്തില്‍ ഒരുകിലോമീറ്റര്‍ റോഡിന് 1.25 കോടി രൂപയാണ് അനുവദിച്ചത്. ഓട കോണ്‍ക്രീറ്റ് ചെയ്ത് റോഡ് പണിയാനായിരുന്നു തുക വകയിരുത്തിയത്. മേക്കൊഴൂരില്‍നിന്നും മൈലപ്രയിലേക്ക് തിരിയുന്ന ഭാഗം ഇടതുവശത്ത്  കോണ്‍ക്രീറ്റും ഓടയും സ്ലാബും ടാറിംഗ് ഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മേക്കൊഴൂരില്‍നിന്നും തിരിയുന്ന ഭാഗം മുതല്‍ 400 മീറ്റര്‍ നീളത്തില്‍ റോഡ് തകര്‍ച്ചയെ നേരിടുകയാണ്. നിരപ്പായ സ്ഥലത്തുപോലും റോഡ് വിണ്ടുകീറിയ നിലയിലാണ്. പല ഭാഗങ്ങളിലും റോഡിന്റെ  നടുഭാഗത്ത് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. മേക്കൊഴൂര്‍ ക്ഷേത്രം കഴിഞ്ഞ് 50 മീറ്റര്‍ മുന്നോട്ടുവരുന്ന ഭാഗം റോഡ് പിളര്‍ന്നത് കാണാതിരിക്കാനായി ടാര്‍ ഒഴിച്ചു മൂടി.

മേക്കൊഴൂര്‍ കുരിശുംമൂട് മുതല്‍ താഴേക്ക് വരുന്ന ഭാഗം വലതുവശത്ത് കോണ്‍ക്രീറ്റും ടാറിംഗ് ഭാഗവും വിണ്ടു കീറിയിരിക്കുകയാണ്. റോഡില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനായി നേരത്തെ എടുത്ത കട്ടിംഗുകള്‍ തെളിഞ്ഞുകാണാം. ഈ ഭാഗത്ത് റോഡിന്റെ  സൈഡ് ഇടിഞ്ഞു താഴ്ന്ന നിലയിലുമാണ്. പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ പ്ലാച്ചേരി – കോന്നി റീച്ചില്‍ ഉള്‍പ്പെട്ട ഭാഗത്തെ ജോലികള്‍ കാരണം മൈലപ്രയില്‍ നിന്നും മേക്കൊഴൂര്‍ വഴിയാണ് വാഹനങ്ങള്‍ മണ്ണാരക്കുളഞ്ഞിയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്.

രണ്ടാഴ്ചയോളം എല്ലാ വാഹനങ്ങളും ഇതുവഴി കടന്നുപോയത്  റോഡിന്റെ  തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ മൈലപ്ര – മേക്കൊഴൂര്‍ റോഡിലൂടെ ബസുകളടക്കമുള്ള വലിയ വാഹനങ്ങള്‍ ഇപ്പോള്‍ കടത്തിവിടുന്നില്ല. അഞ്ചുവര്‍ഷ കാലാവധിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് രണ്ടുവരി പാതയായി ഉപയോഗിക്കാനാകുന്നതാണ്. എന്നാല്‍ പല സ്ഥലങ്ങളിലും അപകടങ്ങള്‍ പതിയിരിക്കുന്നതും ഓടയ്ക്കു സ്ലാബില്ലാത്തതുമൊക്കെ അപകടങ്ങള്‍ക്കു കാരണമാകുമെന്നതിനാലാണ് ബസുകള്‍ അടക്കം കടമ്മനിട്ട വഴി തിരിച്ചുവിട്ടിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ രഹസ്യ റെയ്ഡ് ; കാട്ടുചോലയ്ക്ക് അരികിൽ ഒളിപ്പിച്ച നിലയിൽ 110 ലിറ്റർ വ്യാജ...

0
കോഴിക്കോട് : താമരശ്ശേരി ഈങ്ങാപ്പുഴയ്ക്ക് സമീപം ചമൽ പ്രദേശത്ത് കാട്ടുചോലയ്ക്ക്...

പത്തനംതിട്ട മാസ്റ്റര്‍ പ്ലാന്‍ : കളക്ടറേറ്റ് കാമ്പസ് പുന:സംഘടന പ്രോജക്ട് സമര്‍പ്പിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മാസ്റ്റര്‍ പ്ലാനിലെ കളക്ടറേറ് കാമ്പസ് സമഗ്ര പുനഃസംഘടന...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.സി വിഷ്ണുനാഥ് ജൂണ്‍ 28 ന്...

0
പത്തനംതിട്ട : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍...

ഏനാത്ത് മുതല്‍ പന്തളം വരെ എംസി റോഡില്‍ വാഹനാപകടം കുറയ്ക്കാന്‍ നടപടി : ജില്ല...

0
പത്തനംതിട്ട : ഏനാത്ത് മുതല്‍ പന്തളം വരെ എംസി റോഡില്‍ വാഹനാപകടം...