മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് അപകട ദിവസം പെയ്തത് 61.22 സെ.മീ മഴ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് അപകട ദിവസം പെയ്തത് 61.22 സെ.മീ. കെഡിഎച്ച്‌പിയുടെ വെതര്‍ സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്.

സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസം ഒരിടത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന മഴ കൂടിയാണിത്. മുമ്പ് 55 സെ.മീ. വരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ വഴി രേഖപ്പെടുത്തിയിട്ടുണ്ട്.

214.4 സെ.മീ. മഴയാണ് ഒരാഴ്ചക്കിടെ സ്ഥലത്ത് പെയ്‌തത്. സംസ്ഥാനത്ത് ഒരു വര്‍ഷം മുഴുവന്‍ ശരാശരി ലഭിക്കുന്നത് 350 സെ.മീ. മഴയാണെന്നിരിക്കെയാണിത്. ആഗസ്റ്റ് ഒന്നിന് 7.92 സെ.മീ, രണ്ടിന് 16.86, മൂന്നിന് 30.17, നാലിന് 30.88, അഞ്ചിന് 61.22, ഏഴിന് 30.88 സെ.മീ വീതവും മഴ ലഭിച്ചു. മുമ്പ് രാജമലയില്‍ വനം വകുപ്പിന്റെ മഴമാപിനിയില്‍ ഒരാഴ്ചക്കിടെ 95.5 സെ.മീ മഴ ലഭിച്ചതായി അറിയിച്ചിരുന്നു.

ഇരവികുളം ദേശീയോദ്ധ്യാനത്തിലുള്ള വനംവകുപ്പിന്റെ വെതര്‍ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്. പത്ത് കിലോ മീറ്റര്‍ മാറിയുള്ള പെട്ടിമുടിയില്‍ ഇതിന്റെ മൂന്നിരട്ടിയോളം മഴയാണ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത്. ഉരുള്‍പൊട്ടി വന്ന സ്ഥലത്ത് ലയത്തിലെ ആളുകള്‍ക്ക് കുടിവെള്ള ആവശ്യത്തിനായി ചെറിയ തടയണയും ഉണ്ടായിരുന്നു. ഇതടക്കം തകര്‍ത്താണ് വെള്ളം താഴേയ്ക്ക് കുതിച്ചെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...