കോഴിക്കോട്: വർഗീയതക്കെതിരെ ഒരു വീട്ടുവീഴ്ചയും തന്‍റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാകില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് അതേ സ്ഥാനത്തു തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുകയും ചെയ്തു. വർഗീയത പറഞ്ഞ മന്ത്രി യു ഡി എഫിലാണെങ്കിൽ 24 മണിക്കൂർ പോലും ആ സ്ഥാനത്തുണ്ടാവില്ലെന്നും സതീശൻ, പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ മുതലക്കുളം മൈതാനത്ത് പറഞ്ഞു. സജി ചെറിയാന്‍റെ മലപ്പുറം പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
പച്ചയ്ക്ക് വർഗീയത പറയുന്നവരെ പൊന്നാട അണിയിക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി ഞങ്ങൾ വർഗീയത പറയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർ ഭരണം വേണ്ട എന്ന് സാംസ്‌കാരിക കേരളം പറയുന്നു. ഇടത് സഹയാത്രികർ പോലും സി പി എം തീവ്രവലത് പക്ഷമാണ് എന്ന് തിരിച്ചറിഞ്ഞു. ഇടതു പക്ഷ സഹയാത്രികർ ഇത്തവണത്തെ തെരഞ്ഞെടുപ്പി. യു ഡി എഫിനൊപ്പം ഉണ്ടാകുമെന്നും സതീശൻ പ്രതീക്ഷ പങ്കുവച്ചു.






























