മകനും കുടുംബവും നഷ്ടപ്പെട്ട ചെങ്കോട്ടുകോണത്തെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി എത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേപ്പാളിലെ ദാമനില്‍ റിസോര്‍ട്ടില്‍ മരിച്ച പ്രവീണ്‍ കെ.നായരുടെ ചേങ്കോട്ടുകോണത്തെ വീട്ടില്‍ ആശ്വാസവാക്കുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാവിലെ 10.45 ഓടെയാണ് മുഖ്യമന്ത്രി ചേങ്കോട്ടുകോണത്തെ ‘രോഹിണി ഭവനി’ലെത്തിയത്. പ്രവീണിന്റെ അച്ഛന്‍ കൃഷ്ണന്‍ നായരെയും അമ്മ പ്രസന്നയെയും കണ്ട അദ്ദേഹം അവര്‍ക്കരികില്‍ അല്‍പനേരം ചെലവഴിച്ച  ശേഷമാണ് മടങ്ങിയത്.

മേയര്‍ കെ. ശ്രീകുമാര്‍, പ്രവീണിന്റെ സഹോദരി പ്രസീത, സഹോദരി ഭര്‍ത്താവ് രാജേഷ്, മറ്റു ബന്ധുക്കള്‍ തുടങ്ങിയവര്‍ വീട്ടിലുണ്ടായിരുന്നു. നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ 15 അംഗ സംഘത്തിലുണ്ടായിരുന്ന പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവര്‍ റിസോര്‍ട്ടിലെ ഹീറ്ററില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. ഇവര്‍ക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്ത് രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു ലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരും മരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...