പാലക്കാട് : സിപിഎമ്മിനെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും രൂക്ഷ വിമർശനവുമായി പി കെ ശശി. ബ്രസീൽ ലോകകപ്പ് മത്സരത്തിൽ നിന്നും വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുമെന്ന് ആയിരുന്നു ശശിയുടെ പരാമർശം. എം വി ഗോവിന്ദനെ ഗോവിന്ദൻ എന്നേ വിളിക്കാനാവൂ എന്നും അദ്ദേഹം വെറും പിടി മാഷാണെന്നും ആയിരുന്നു ശശിയുടെടെ പരിഹാസം. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഗോവിന്ദന് മുതൽ ബ്രാഞ്ച് അംഗത്തിന് വരെ വലിയ അഹങ്കാരമായിരുന്നു എന്നും പി കെ ശശി പറഞ്ഞു. അതേസമയം എം വി ഗോവിന്ദനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ജി സുധാകരനും രംഗത്തെത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ എം വി ഗോവിന്ദൻ യോഗ്യനല്ലെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു ജി സുധാകരൻ്റെ വിമർശനം. വർഗമോ വർഗവഞ്ചകനോ എന്താണെന്ന് ഗോവിന്ദന് അറിയില്ല. വലിയ സൈദ്ധാന്തികനാണെന്ന ലേബൽ പത്രക്കാരാണ് നൽകിയത്. ഒന്നുകിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം ഗോവിന്ദൻ ഒഴിയണം, അല്ലെങ്കിൽ പാർട്ടി അയാളെ പുറത്താക്കണം. എന്നായിരുന്നു ജി സുധാകരൻ്റെ വിമർശനം. പിന്നാലെയാണ് പി കെ ശശിയും വിമർശനവുമായി രംഗത്തെത്തിയത്.






























