യുനെസ്കോയുടെ സാഹിത്യ നഗരം : കോഴിക്കോടിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : യുനെസ്കോയുടെ സാഹിത്യ നഗരം ബഹുമതി ലഭിച്ച കോഴിക്കോടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഈ അംഗീകാരം ലഭിച്ചതോടെ സാഹിത്യത്തിനോടും കലയോടുമുള്ള കോഴിക്കോടിന്റെ താല്‍പര്യം ആഗോളതലത്തില്‍ ശ്രദ്ധനേടിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഊര്‍ജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം ഏറെ പ്രാധാന്യമുള്ളതാണെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആദ്യ സാഹിത്യനഗരം പദവിയാണ് കോഴിക്കോട് സ്വന്തമാക്കിയത്. ലോകത്തെ 55 നഗരങ്ങള്‍ക്കാണ് വിവിധ വിഭാഗങ്ങളില്‍ യുനെസ്കോ പദവി നല്‍കിയത്. ഇന്ത്യയില്‍ നിന്ന് സംഗീത നഗരമായി ഗ്വാളിയോറിനെയും തെരെഞ്ഞടുത്തു. കോര്‍പറേഷന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് യുനെസ്‌കോക്ക് അപേക്ഷ നല്‍കിയത്. കിലയുടെ സഹകരണത്തോടെയാണ് സാഹിത്യ നഗരപദവിക്കായുള്ള ശ്രമം നടത്തിയത്.

സാഹിത്യനഗര ശൃംഖലയിലുള്ള പ്രാഗില്‍നിന്നുള്ള ഗവേഷക വിദ്യാര്‍ഥി നഗരത്തിലെത്തി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. കോഴിക്കോട് 545 ലൈബ്രറികളും 62 പബ്ലിക് ലൈബ്രറികളുമുള്ള കാര്യം അപേക്ഷയില്‍ എടുത്തു കാണിച്ചിരുന്നു. കോഴിക്കോട്ടെ എഴുത്തുകാര്‍, സാഹിത്യ-സാംസ്‌കാരിക രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് സാഹിത്യ നഗരപദവി ലഭിച്ചത്. പദ്ധതിക്ക് കോര്‍പറേഷൻ ബജറ്റില്‍ ഒരു കോടി രൂപ നീക്കിവെച്ചിരുന്നു. എഴുത്തുകാര്‍ക്ക് താമസിച്ച്‌ കൃതികള്‍ തര്‍ജമ ചെയ്യാനുള്ള സൗകര്യം, കുട്ടികളുടെ പാര്‍ലമെന്റ്, സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കോര്‍ത്ത് ലിറ്റററി സര്‍ക്യൂട്ട്, സാഹിത്യ മ്യൂസിയം, തെരുവുകളില്‍ വായനക്കുള്ള ഇടം എന്നിവയെല്ലാം സാഹിത്യനഗരം പദ്ധതിയുടെ ഭാഗമായി നിലവില്‍ വരും. വെബ്സൈറ്റ് നിര്‍മാണം, 2024ല്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, അന്തര്‍ദേശീയ തലത്തില്‍ സാഹിത്യകാരന്മാര്‍ക്ക് ഒത്തുചേരാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...