പത്തനംതിട്ട നഗരത്തില്‍ അക്രമവും മോഷണവും പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ അക്രമവും മോഷണവും പെരുകുന്നു, ഒപ്പം മദ്യപാനികളുടെ വിളയാട്ടവും. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പത്തനംതിട്ട എക്സൈസ് ഓഫീസിനു സമീപവും മദ്യപര്‍ അഴിഞ്ഞാടി. രണ്ടുപേര്‍ ചേര്‍ന്ന് ഒരാളെ അടിച്ചു താഴെയിട്ട് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും അപഹരിച്ചു. സമീപത്തുണ്ടായിരുന്ന അഭിഭാഷകര്‍ അക്രമികളെ കീഴ്പ്പെടുത്തി പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് ഇവിടെയെത്താന്‍ വളരെ വൈകിയെന്നും ആക്ഷേപമുണ്ട്. ഇന്നലെ രാവിലെ സെന്റ്‌ മേരീസ് സ്കൂളിനു സമീപമുള്ള വനിതാ ഹോസ്റ്റലിനു മുന്നില്‍ നഗ്നതാ പ്രദര്‍ശനവുമായാണ് മറ്റൊരാള്‍ അങ്കം കുറിച്ചത്. ഇയാളെയും പിന്നീട് പോലീസ് പിടികൂടിയിരുന്നു.

പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നില്‍പോലും മദ്യപാനികളുടെ വിളയാട്ടമാണ്. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷന്റെ കവാടത്തിനു മുന്നില്‍ മദ്യപന്‍ ബോധരഹിതനായി കിടക്കുന്ന വാര്‍ത്ത പത്തനംതിട്ട മീഡിയ നല്‍കിയിരുന്നു. റോഡില്‍ എവിടെ നോക്കിയാലും പോലീസ് വാഹനങ്ങള്‍ ചീറിപ്പായുന്നത് കാണാം. സന്ധ്യ കഴിഞ്ഞാല്‍ ആളൊഴിഞ്ഞ റോഡില്‍ക്കൂടി നടക്കുവാന്‍ പുരുഷന്മാര്‍ പോലും ഭയപ്പെടുകയാണ്.  നഗരത്തില്‍ പോലും ജനങ്ങള്‍ക്ക്‌ ഭയപ്പെടാതെ സഞ്ചരിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....