കണ്ണൂർ : പാനൂരിൽ യുവതിയെ കൊലപ്പെടുത്താൻ കാരണം പ്രണയ നൈരാശ്യമെന്ന് പോലീസ്. വിവരംകൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മുൻ സുഹൃത്താണെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതി എന്ന് സംശയിക്കുന്ന ശ്യാംജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. ബെഡ്‌റൂമിൽവെച്ച് സുഹൃത്തുമായി വാട്‌സ്ആപ്പിൽ വീഡിയോകോൾ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. ഇയാൾ മുറിയിലേക്ക് പ്രവേശിക്കുന്നതും വിഷ്ണുപ്രിയ ഉച്ചത്തിൽ ഇയാളുടെ പേര് പറയുന്നതിന്‍റെയും ദൃശ്യങ്ങൾ വീഡിയോ കോളിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ സുഹൃത്ത് റെക്കോർഡ് ചെയ്തു സൂക്ഷിച്ചിരുന്നു. വിഷ്ണുപ്രിയ പാനൂരിൽ ഫാർമസി ജീവനക്കാരിയാണ്. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പോലീസും ബന്ധുക്കളും നൽകുന്ന വിവരം. വിഷ്ണുപ്രിയയുടെ അമ്മ വീട്ടിലേക്ക് വന്നപ്പോഴാണ് വിഷ്ണുപ്രിയ ബെഡിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.





























