കോന്നി: പോപ്പുലർ ഫിനാൻസ് ഉടമകളുടെ നിയന്ത്രണത്തിലുള്ള കോന്നിയിലെ പോപ്പുലർ മാർജിൻഫ്രീ ഷോപ്പിലെ സർക്കാർ പരിശോധന പൂർത്തിയായി. മാർജിൻ ഫ്രീ ഷോപ്പിലെ ഉപയോഗിക്കാകുന്ന സാധനങ്ങൾ സർക്കാർ ഏറ്റെടുത്തു. കേടുവരാത്ത ഉപയോഗിക്കാൻ സാധിക്കുന്ന പലചരക്ക് സാധനങ്ങൾ ലേല തീയതി തീരുമാനിച്ച് ഉടൻ ലേലം ചെയ്യാനാണ് തീരുമാനം.
വ്യാഴാഴ്ച ഉച്ചയോടെയാണ് കണക്കെടുപ്പ് തുടങ്ങിയത്. കണക്കെടുപ്പു വ്യാഴാഴ്ച പൂർത്തിയാക്കാക്കാൻ സാധിക്കാത്തതിനാലാണ് വെള്ളിയാഴ്ച വീണ്ടും കണക്കെടുപ്പ് നടത്തിയത്ഭക്ഷ്യവസ്തുക്കളിൽ പലതും എലി കരണ്ടു. ഷോപ്പിലെ മാംസവും മുട്ടയുംമറ്റും അഴുകിയ നിലയിലായിരുന്നു.
ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാർ, തഹസിൽദാർ കെ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരാണ് സാധനങ്ങൾ കണ്ടുകെട്ടിയത്.





























