മല്ലപ്പള്ളി : ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് സാധ്യത. 14 അംഗ പഞ്ചായത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങളും എസ്.ഡി. പി.ഐക്ക് മൂന്നും എൽ.ഡി.എഫിന് ഒരംഗവുമാണുള്ളത്. യു.ഡി.എഫിനും ബി.ജെ.പിക്കും ഭരണം പിടിക്കണമെങ്കിൽ മറ്റു കക്ഷികളുടെ പിന്തുണ തെടെണ്ടി വരും. ബി.ജെ.പിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ എസ്.ഡി.പി.ഐ യു.ഡി.എഫിനെ പിന്തുണക്കാനാണ് സാധ്യത. കഴിഞ്ഞ തവണ എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങളായിരുന്നു പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരംഗമുണ്ടായിരുന്ന എസ്.ഡി.പി.ഐ എൽ ഡി എഫിനെ പിന്തുണക്കുകയായിരുന്നു.
പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിയുടെയും പിന്തുണ സ്വീകരിക്കില്ലെന്നും ആരെങ്കിലും പിന്തുണച്ചാൽ രാജിവെക്കുമെന്നും യു.ഡി.എഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരംഗമുള്ള എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുമെന്നാണ് സൂചന. എങ്ങനെയും പഞ്ചായത്തിൻ്റെ ഭരണം പിടിക്കാനുള്ള നിക്കത്തിലാണ് എൻ.ഡി.എ എന്നാണ് അറിയുന്നത്. ഇതോടെ കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നിലപാടിൻ ഉറച്ചുനിന്നാൽ അട്ടിമറിക്ക് സാധ്യത തെളിഞ്ഞിരിക്കുകയാണ്.





























