സി.പി.എം – ബി.ജെ.പി കൂട്ടുകെട്ടിനുള്ള സാധ്യത തള്ളിക്കളയാനാകില്ല : പി.പി മുകുന്ദന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുതിര്‍ന്ന ബി.ജെപി നേതാവ് പി.പി മുകുന്ദന്‍. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ പറഞ്ഞത് വെറുതെയാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുകയും ഹെലികോപ്ടറില്‍ യാത്ര ചെയ്യുകയും ചെയ്യുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ നടപടി പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു പി.പി. മുകുന്ദന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

”അയാള്‍ (ബാലശങ്കര്‍) അങ്ങനെ വെറുതെ പറയും എന്ന് തോന്നുന്നില്ല. ഒരുമാസമായി ചെങ്ങന്നൂരില്‍ പ്രവൃത്തിക്കുന്ന അദ്ദേഹത്തിന് ഇതുസംബന്ധിച്ച്‌ എന്തെങ്കിലും തെളിവ് കിട്ടിയിട്ടുണ്ടാകും. എന്തായാലും അതേക്കുറിച്ച്‌ അന്വേഷിക്കണം. ബി.ജെ.പി ഭരണ സാധ്യതയുള്ള ഒരു കക്ഷിയാണെങ്കില്‍ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നു എന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും. ഇതിപ്പോള്‍ ആവശ്യമില്ലാത്ത ഒരു ചര്‍ച്ചക്ക് ഇടവരുത്തുന്നു എന്ന് മാത്രമാണ് തോന്നുന്നത്”. ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ കേരളത്തില്‍ ഭരണം പിടിച്ചെടുക്കാന്‍ ഉന്നത ചിന്ത വേണം എന്ന തോന്നലില്‍ ഉന്നതത്തില്‍ പോകാനായിരിക്കും കെ. സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പോകുന്നത്.

സൗകര്യങ്ങള്‍ കൂടുമ്പോള്‍ വന്ന വഴി മറക്കാന്‍ പാടില്ലെന്നു മുകുന്ദന്‍ പരിഹസിച്ചു. കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള വിഭാഗീയതെയും മുകുന്ദന്‍ വിമര്‍ശിച്ചു. നല്ല വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കണം. ഏത് സമയത്താണോ അസുഖം വരുന്നത് അത് കണ്ട് ചികിത്സിക്കണം. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധ പൂര്‍വം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ കഷ്ടപ്പെട്ട് പ്രവൃത്തിക്കുന്ന പ്രവര്‍ത്തകരുടെ ശാപം ഏല്‍ക്കുന്ന പ്രസ്ഥാനമായി പാര്‍ട്ടി മാറും. നേമത്ത് തനിക്ക് കിട്ടിയ നിഷ്പക്ഷ വോട്ട് കുമ്മനത്തിന് കിട്ടില്ലെന്ന് ഒ. രാജഗോപാല്‍ പറഞ്ഞത് തമാശയായി കണക്കാക്കിയാല്‍ മതി. അത് കാര്യമാക്കേണ്ട കാര്യമില്ല. നേരത്തെ രാമനും കൃഷ്ണനുമുള്ളതിനാല്‍ പി. ശ്രീരാമകൃഷ്ണന് വോട്ടുചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ കണ്ടാല്‍ മതി.

നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറയരുത്. ലീഗിനെ ചേര്‍ക്കാം എന്ന് ഒരു സ്റ്റേജില്‍ ഒരാള്‍ പറയുന്നു, ചേര്‍ക്കാന്‍ പാടില്ലെന്ന് അതേ സ്റ്റേജില്‍ മറ്റൊരാള്‍ പറയുന്നു. ഇ. ശ്രീധരനെ മുഖ്യമന്ത്രിയാക്കാമെന്ന് ഒരിക്കല്‍ പറയുന്നു. പറ്റില്ലെന്ന് മറ്റൊരിക്കല്‍ പറയുന്നു. ഇങ്ങനെ ആലോചനയില്ലാതെ വ്യത്യസ്ത അഭിപ്രായം പറയാന്‍ പാടില്ല. സ്ഥാനമല്ല, പ്രസ്ഥാനമാണ് വലുത്. ”സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നു ചിലര്‍” എന്ന ചൊല്ല് കേട്ടിട്ടില്ലേ? പി.പി മുകുന്ദന്‍ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...