കുറിച്ചിയില്‍ ഗര്‍ഭിണിയായ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുറിച്ചിയില്‍ ഗര്‍ഭിണിയായ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് യുവതിജീവനൊടുക്കിയത്. കുറിച്ചി ആശാരിപ്പറമ്പില്‍ ഷണ്‍മുഖന്റെ മകള്‍ ശ്രീലക്ഷ്മി (അമ്മു)ആണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്. കഴിഞ്ഞ 28 നായിരുന്നു സംഭവം. ഒരു വര്‍ഷം മുന്‍പായിരുന്നു അമ്മുവും വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്നു അവിനാഷ് ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു.

ഇതിനു ശേഷം അവിനാഷ് മടങ്ങുന്നില്ലെന്നായിരുന്നു നിലപാട്. ഇതേ തുടര്‍ന്നു അവിനാഷിനെ ഭയപ്പെടുത്തുന്നതിനായാണ് വിഷം കഴിച്ചതെന്നു അമ്മു ചിങ്ങവനം പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.

സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു. ജനുവരി 24 നായിരുന്നു അവിനാഷിന്റെയും അമ്മുവിന്റെയും വിവാഹ വാര്‍ഷികം. ഇതിന് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് അമ്മുവിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ് ബന്ധുക്കളുടെ അടക്കം മൊഴിയെടുത്ത് വിശദമായി അന്വേഷണം നടത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...