മല്ലപ്പള്ളി : കുരിശുമല തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. തീർത്ഥാടന കേന്ദ്രമായ നിർമ്മല പുരം – കരുവള്ളിക്കാട് സെൻ്റ് തോമസ് കുരിശുമലയിലേയ്ക്ക് വിശുദ്ധ കുരിശിൻ്റെ തീർത്ഥാടനം ഈ വർഷം ഏപ്രിൽ എട്ടു മുതൽ ഇരുപത്തിനാലാം തിയതി വരെ നടത്തുന്നു. ഏപ്രിൽ എട്ട് നാല് പത്താംവെള്ളിയാഴ്ച്ച രാവിലെ ആറു മണി മുതൽ ചുങ്കപ്പാറ സെന്റ ജോർജ് മലങ്കര കത്തോലിക്കാ ദേവാലയ കുരിശടിയിൽ നിന്ന് വിവിധ ഇടവകകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ കാനനപാതയിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ കുരിശിൻ്റെ ഐക്കണുകളിൽ പ്രാർത്ഥിച്ച് മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ കുരിശിൻ്റെ ചുവട്ടിൽ എത്തി സമാപന പ്രാർത്ഥന ചൊല്ലി സമാപിക്കും.
ചങ്ങനാശ്ശേരി അതീരുപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം , സഹായമെത്രാൻ മാർ തോമസ് തറയിലും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തീർത്ഥാടനത്തിന് നേതൃത്വം നൽകി സന്ദേശം നൽകും. പ്രസിദ്ധമായ തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള മുൻ ഒരുക്കങ്ങൾ പൂർത്തികരിക്കുന്നതിന് വികാരി ഫാ: ജോസഫ് മാമ്മൂട്ടിൽ ജനറൽ കൺവീനർ ജോസി ഇലഞ്ഞിപ്പുറം: സെക്രട്ടറി
ഡൊമിനിക് സാവ്യോമുണ്ടാട്ടു ചുണ്ടയിൽ, ട്രസ്റ്റിമാരായ തോമസുകുട്ടി വേഴമ്പതോട്ടം: സോണി’ കെ.യു.കൊട്ടാരത്തിൽ, അക്കവുണ്ടൻ്റ് ടോം ഇലഞ്ഞിപ്പുറം, വിവിധ കമ്മിറ്റി അംഗങ്ങൾ, സീറോ മലബാർ – മലങ്കര – ലത്തീൻ, എ ക്യു മിനിക്കൽ തീർത്ഥാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.