ശബരിമല: മണ്ഡലകാലത്ത് 57728 പേരാണ് ഇതുവരെ സന്നിധാനത്ത് ആയുർവേദ ചികിത്സ തേടിയത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 12 ലക്ഷം രൂപയുടെ മരുന്നുകളാണ് സന്നിധാനം ഗവ. ആയുർ വേദ ആശുപത്രി ഫാർമസിയിൽ സജ്ജമാക്കിയിരിക്കുന്നത്. പഞ്ചകർമ്മ, മർമ്മ ചികിത്സകൾ ഇവിടെ ലഭ്യമാക്കുന്നു.
6275 തീർത്ഥാടകരാണ് ഇതുവരെ മർമ്മ ചികിത്സയ്ക്ക് വിധേയമായത്. രണ്ടു മർമ്മ ചികിത്സാ വിദഗ്ധരും നാല് തെറാപ്പിസ്റ്റ് മാരും നിലവിൽ സന്നിധാനം ആയുർവേദ ആശുപത്രിയിൽ ഉണ്ട്. ആധുനിക ചികിത്സ ലഭ്യമാക്കാൻ നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നുണ്ടെന്ന് സന്നിധാനം ഗവ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മനേഷ് കുമാർ അറിയിച്ചു. മല കയറി എത്തുന്ന ഭക്തർക്ക് നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സന്നിധാനം ഹോമിയോ ആശുപത്രിയിൽ മണ്ഡലകാലത്ത് 2277 തീർത്ഥാടകർ ചികിത്സ തേടി
ശബരിമല: മണ്ഡലകാലത്ത് സന്നിധാനത്ത് ആയുഷ് സർക്കാർ ഹോമിയോ ആശുപത്രിയിൽ 2277 പേർ ചികിത്സ തേടി. മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീർത്ഥാടകർക്കും ചികിത്സ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരും മറ്റു ജീവനക്കാരും ഡ്യൂട്ടിയിലുണ്ട്. പനി, പേശി വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ഭക്തർക്ക് മരുന്നുകളും, തെറാപ്പിയും, നെബുലൈസേഷനും ഉറപ്പുവരുത്തുന്നതായി സന്നിധാനം ആയുഷ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി എസ് സുമേഷ് അറിയിച്ചു





























