സംഭാൽ : സംഭാലിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ശിവ ഹനുമാൻ ക്ഷേത്രത്തിൽ പൂജകളും പ്രാർത്ഥനകളും നടന്നു. 1978-ലാണ് ക്ഷേത്രം അടപ്പിച്ചത്. ഉത്തർപ്രദേശ് ഭരണകൂടവും പോലീസും സംയുക്തമായി നടത്തിയ കയ്യേറ്റമൊഴിപ്പിക്കലിനെ തുടർന്ന് ഡിസംബർ 14-നാണ് ക്ഷേത്രം വീണ്ടും തുറന്നത്. പിന്നാലെ ഭക്തർ ഇവിടെയെത്തി പൂജകളും പ്രാർത്ഥനകളും നടത്തി. 48 വർഷത്തിന് ശേഷം തുറന്ന ക്ഷേത്രത്തിൽ സ്ഥിരമായി പൂജകളും ഭജനയും നടക്കുന്നുണ്ട്. ആരതി നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കണ്ടെത്തിയ ക്ഷേത്രത്തിന്റെ ഭിത്തിയിൽ ഓം നമഃശിവായ എന്നും എഴുതിയാണ് ഭക്തർ സന്തോഷം പങ്കുവെച്ചത്. ഇന്നലെ ക്ഷേത്രത്തിനോട് ചേർന്ന കിണറ്റിൽ നിന്ന് മൂന്ന് വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും വിഗ്രഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഖനനത്തിന്റെ ഭാഗമായി കുഴിച്ചപ്പോഴാണ് വിഗ്രഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് ഖനനം തുടരുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1