ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്. വെറുപ്പും ഭയവും പ്രചരിപ്പിക്കുന്ന ശക്തികൾക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല. കൂടുതൽ ശക്തിയോടെയും ഐക്യത്തോടെയും നിലകൊള്ളുമെന്നും പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികാചരണത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ രാജ്യം ഒരിക്കലും മറക്കില്ല. അന്നത്തെ ഓർമ്മകൾ ഇന്ന് നടക്കുമുണ്ടാകുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
26 വിനോദ സഞ്ചാരികളാണ് ബൈസരൻ താഴ്‌വരയിൽ വെച്ച് പാക് ഭീകരരുടെ വെടിയേറ്റു മരിച്ചത്. പിന്നാലെ പാക് ഭീകര വാദകേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം നീതി നടപ്പാക്കുകയും ചെയ്തു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന വലിയ ഭീകരാക്രമണം കൂടിയായിരുന്നു പഹൽഗാമിലേത്. ആക്രമണത്തിന് പിന്നിൽ പാക്ക് ഭീകരവാദി സംഘടനകളെന്നതിന്റ തെളിവുകൾ മണിക്കൂറുകൾക്കകം വ്യക്തമായി. ലഷ്‌കർ ഇ തോയ്ബ യുടെ ഉപസംഘടന ടി ആർ എഫ് ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരർക്കുവേണ്ടി കാടും നാടും സുരക്ഷാസേനയുടെ തിരച്ചിൽ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തിരക്കിട്ട യോഗങ്ങൾ. ഒടുവിൽ പതിഞ്ചാം നാൾ ഇന്ത്യൻ സൈന്യം നീതി നടപ്പാക്കി.






























