മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ ‘സീറ്റ് ചോരി’ ആരോപണവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിന് മുമ്പേ സീറ്റ് മോഷണം നടന്നുവെന്നും വോട്ട് കൊള്ളയ്ക്ക് പിന്നാലെയാണ് ഈ സീറ്റ് മോഷണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ് സീറ്റ് മോഷ്ടിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിച്ചതിനൊപ്പം ബന്ധപ്പെട്ട എല്ലാ രേഖകളും മീനാക്ഷി നടരാജന്‍ ഹാജരാക്കിയിരുന്നു. തീര്‍പ്പാക്കാത്ത കേസുകള്‍ ഒന്നും തന്നെയില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിമ തള്ളുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയുടെ നിസാരമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയത്. അതേസമയം ബിജെപി പിന്തുണയോടെ ജാർഖണ്ഡിൽ മത്സരിച്ച പരിമള്‍ നത്വാനി സ്വന്തം പേര് പോലും തെറ്റിച്ചു. നിര്‍ബന്ധമായും ഹാജരാകേണ്ടിയിരുന്ന ഒന്നിലധികം വിവരങ്ങള്‍ ഒഴിവാക്കി. എന്നാല്‍ ഇതെല്ലാം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് സമയം നീട്ടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ച സ്വർണ ശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിന് നേരെ കല്ലേറ്

0
ഹാജിപൂർ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്....

നേതാക്കളുടെ ധാർഷ്ട്യം ; പരാജയത്തിൻ്റെ കാരണം എണ്ണിപ്പറഞ്ഞ് ഡിഎംകെ സമിതികളുടെ റിപ്പോർട്ട്

0
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് പഠിച്ച വിവിധ ഡിഎംകെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ 3 ദിവസമുള്ള വലിയ പടിയിറക്കത്തിന്...

കേരളത്തിലെ നിപ വൈറസ് ബാധ : സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം

0
ദില്ലി: കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ...