വിനീത കൊലക്കേസിലെ പ്രതി കൊടുംകുറ്റവാളി ; ഭാര്യയെയും കസ്റ്റംസ് ഓഫീസറെയും കൊലപ്പെടുത്തിയത് ക്രൂരമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടുംകുറ്റവാളിയെന്ന് പോലീസ്. ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്ര. 2014ല്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഒന്നരവര്‍ഷത്തോളം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതിനുശേഷം പുറത്തിറങ്ങി മറ്റ് ചില കുറ്റകൃത്യങ്ങളിലും ഏ‌ര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

മോഷണം നടത്തുമ്പോള്‍ ആരെങ്കിലും തിരിച്ച്‌ ആക്രമിക്കാനോ പ്രതിരോധിക്കാനോ ശ്രമിച്ചാല്‍ ഇവരെ വകവരുത്തുന്നതാണ് ഇയാളുടെ രീതി. തമിഴ്നാട്ടില്‍ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയാണ് ഇയാള്‍. ഡിസംബറിലാണ് രാജേന്ദ്ര തിരുവനന്തപുരത്തെത്തിയത്. രാജേഷ് എന്ന പേരില്‍ പേരൂര്‍ക്കടയിലെ ഒരു ചായക്കടയില്‍ ജോലിക്ക് കയറി. കത്തിയുമായാണ് നടപ്പ്. ചെടിച്ചട്ടി വേണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ വിനീത ജോലിക്ക് നില്‍ക്കുന്ന കടയിലെത്തിയത്. ഏത് തരത്തിലുള്ള ചെടിച്ചട്ടി വേണമെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ കഴിഞ്ഞില്ല. ഇതോടെ യുവതിക്ക് സംശയം തോന്നി. നിലവിളിക്കാന്‍ ശ്രമിച്ചതോടെയാണ് ആക്രമിച്ചത്. മരണം ഉറപ്പാക്കിയ ശേഷമാണ് മാലപൊട്ടിച്ച്‌ കടന്നുകളഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് വിനീത കൊല്ലപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

0
​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ...

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...