ബി.ജെ.പി സര്‍ക്കാറിന്‍റെ അമിതാധികാര വാഴ്ച ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വേണ്ടി : എസ്. രാമചന്ദ്രന്‍ പിള്ള

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബി.ജെ.പി സര്‍ക്കാറിന്‍റെ അമിതാധികാര വാഴ്ച ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വേണ്ടിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. സി.പി.എം കൊല്ലം ജില്ല സമ്മേനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരത്വം മതാധിഷ്ഠിതമാക്കുന്നതും ഗോമാതാവിനെ വിശുദ്ധമാക്കുന്നതും വിദ്യാഭ്യസത്തെ വര്‍ഗീയവത്ക്കരിക്കുന്നതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന്‍റെ പിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്. ഇസ്രായേല്‍ ഫലസ്തീനില്‍ കാണിക്കുന്നതാണ് മോദി കശ്മീരില്‍ നടത്താന്‍ ശ്രമിക്കുന്നതും.

ഗോമാതാവ് പരിശുദ്ധമെന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ആധുനിക ലോകത്തിനും ഇന്ത്യക്കാകെയും അപമാനമാണ്. രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്​ഥിതി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് നടക്കുന്നത്. സുപ്രധാന നിയമങ്ങളില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന്​ മാത്രമല്ല, ചര്‍ച്ചക്ക് തയാറാവുന്നവരെ അതിനനുവദിക്കാതെ സസ്പെന്‍ഡ്​ ചെയ്യുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുന്നു.

ജഡീഷ്യറിയാവെട്ട എകിസ്ക്യുട്ടീവിന്‍റെ കടുത്ത സമ്മര്‍ദ്ദത്തിലും. സര്‍ക്കാറിന് താല്‍പ്പര്യമില്ലാത്ത വിഷയങ്ങള്‍ പരിഗണിക്കാന്‍ ജുഡീഷ്യറി തയാറാവുന്നില്ല. അതിനുപുറമെ സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങളെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നു. രാജ്യദ്രോഹക്കുറ്റമടക്കമുള്ള കരിനിയമങ്ങള്‍ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. ജനങ്ങളാകെ ഭരണകൂടത്തിെന്‍റ നിയന്ത്രണത്തിലാണിപ്പോള്‍.

ഇത്തരത്തില്‍ ജനാധിപത്യ വ്യവസ്ഥിതിയാടെ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കേരള സമൂഹത്തെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് വളര്‍ത്താനുള്ള ശ്രമങ്ങളാണ് തുടര്‍ഭരണകാലത്ത് നടക്കുന്നത്. അതിനായി മുന്‍ മാതൃകകള്‍ ഇല്ലാത്തതിനാല്‍, തനത് മാതൃക വളര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആധുനിക വിജ്​ഞാന സമൂഹമായി സംസ്ഥാനത്തെ മാറ്റുന്നതിന്‍റെ പ്രതിഫലനം സമസ്തമേഖലകളിലുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കെ. സോമപ്രസാദ് എം.പി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാക്കളായ പി.കെ. ഗുരുദാസന്‍, എന്‍. പത്മലോചനന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ജോര്‍ജ് മാത്യു, തുളസീധരക്കുറുപ്പ്, പി.എ. എബ്രഹാം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്ക്, പി.കെ. ശ്രീമതി, വൈക്കം വിശ്വന്‍, എം.വി. ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, എം.എം. മണി, കെ.ജെ. തോമസ് എന്നിവര്‍ സമ്മേളനത്തില്‍ പ​ങ്കെടുക്കുന്നു. ഞായറാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് ; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ...

ബജറ്റിൻമേലുള്ള ചര്‍ച്ച ഇന്നും നിയമസഭയിൽ തുടരും ; പിഎം ശ്രീ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...