ലക്നൗ : ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയതോടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ അവസാനിച്ചു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സങ്കൽപ് സേ സിദ്ധി പരിപാടിയിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2017 ലെ അവസ്ഥയല്ല ഇന്ന് സംസ്ഥാനത്തുള്ളത്. അന്ന് ഇവിടെ കർഷകർ സംരക്ഷിതരല്ലായിരുന്നു, പോലീസുകാർ സുരക്ഷിതരല്ലായിരുന്നു, വൈദ്യുതി ഇല്ല, കർഷകർക്ക് ആവശ്യമായ വിത്തുകൾ ലഭിച്ചിരുന്നില്ല, അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളമോ പോലും ഉണ്ടായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായതെല്ലാം ഇന്ന് ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.